പത്തനംതിട്ട : സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിൽ പത്തനംതിട്ട നഗര മദ്ധ്യേ തലയെടുപ്പോടെ നിൽക്കുന്ന ചുട്ടിപ്പാറ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. കാറ്റാടിപ്പാറ, ചേലവിരിച്ചപാറ, പുലിപ്പാറ എന്നിവ ചേർന്നതാണ് ചുട്ടിപ്പാറ. മുകളിലെത്താൻ പടികളുണ്ട്.
വനവാസകാലത്ത് ഇവിടത്തെ ഗുഹയിൽ രാമനും സീതയും താമസിച്ചിരുന്നുവെന്ന് ഐതീഹ്യം. ഹനുമാൻ ക്ഷേത്രവുമുണ്ട്. സീത വസ്ത്രങ്ങൾ വിരിച്ചതെന്ന വിശ്വാസമാണ് ചേലവിരിച്ചപാറയെന്ന പേരിന് പിന്നിൽ. ഇവിടെയൊരു ശിവക്ഷേത്രവുമുണ്ട്. സീതാദേവി കുളിക്കാൻ ഉപയോഗിച്ചിരുന്നതായി കരുതുന്ന, വേനലിലും വറ്റാത്ത ചെറിയ കുളം പാറമുകളിൽ ഇപ്പോഴുമുണ്ട്.
വൈകുന്നേരങ്ങളിൽ നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. വെയിൽ താഴുമ്പോഴാണ് ഇവിടെയെത്താൻ അനുയോജ്യം. പത്തനംതിട്ട അബാൻ ജംഗ്ഷൻ - ഫയർഫോഴ്സ് ഓഫീസ് റോഡിലൂടെ ഇടത് തിരിഞ്ഞ് മുകളിലേക്കുള്ള വഴിയിലൂടെ കയറിയാൽ ചുട്ടിപ്പാറയ്ക്ക് മുകളിലെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |