SignIn
Kerala Kaumudi Online
Friday, 20 September 2024 2.39 PM IST

'മക്കൾക്ക് ചേക്കേറാനുള്ള അഭയകേന്ദ്രമായിട്ടാണോ കോൺഗ്രസ് നേതാക്കൾ ബിജെപിയെ കണ്ടിട്ടുള്ളത്?' കെ ടി ജലീൽ

Increase Font Size Decrease Font Size Print Page
k-t-jaleel

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുൻ നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയുടെ ബിജെപി അനുകൂല നിലപാടുകളെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. ബിജെപിയെ കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ പോലും കോൺഗ്രസിന്റെ മുതിർന്നവരും മുതിരാത്തവരുമായ നേതാക്കൾ സ്വന്തം മക്കളെ പോലും പഠിപ്പിച്ചില്ല. അതിന്റെ അനന്തരഫലമാണ് അനിൽ കെ ആന്റണിമാരെന്നും ജലീൽ ഫേസ്ബുക്കിലൂടെ വിമർശിച്ചു. ഭാവിയിൽ മക്കൾക്ക് ചേക്കേറാനുള്ള അഭയകേന്ദ്രമാണ് ബിജെപിയെന്ന് ദീർഘദർശനം ചെയ്തതായിരിക്കുമോ അതിന്റെ കാരണം എന്നും ജലീൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അനിൽ കെ ആൻ്റെണിയുടെ ഉള്ളിലിരിപ്പ് പിടികിട്ടി !!!

ബി.ജെ.പി രാജ്യത്തെ ഇതര പാർട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടി അല്ല എന്ന സത്യം കോൺഗ്രസ് നേതാക്കൾ ഒരിക്കൽ പോലും പാർട്ടി പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കുകയോ പഠിപ്പിച്ച് കൊടുക്കുകയോ ചെയ്തില്ല.

ഭാവിയിൽ മക്കൾക്ക് ചേക്കേറാനുള്ള "അവസാനത്തെ അഭയകേന്ദ്രമാണ്" (Last Resort) ബി.ജെ.പിയെന്ന് ദീർഘ ദർശനം ചെയ്തതായിരിക്കുമോ അതിൻ്റെ കാരണം? അറിയില്ല!

ബി.ജെ.പിക്ക് പിന്നിൽ ഹിന്ദുത്വ രാഷ്ട്രവാദികളായ ആർ.എസ്.എസ് ഉണ്ടെന്നതാണ് മറ്റു പാർട്ടികളിൽ നിന്ന് ബി.ജെ.പിയെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ ഘടകം. മതേതര രാജ്യമായ ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ബി.ജെ.പിക്ക് ആർ.എസ്.എസ് എന്ന പോലെ ഒരു മതഗുരുനാഥനില്ല.

പശുവിൻ്റെ പേരിലുള്ള മനുഷ്യക്കൊലകളെ ബി.ജെ.പി ഇന്നോളം അപലപിച്ചിട്ടില്ല.

ഗുജറാത്ത് വംശഹത്യയെ ബി.ജെ.പി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.

1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത് നിലംപരിശാക്കിയ സംഭവത്തിൽ ബി.ജെ.പി ഇക്കാലമത്രയും ഖേദം പ്രകടിപ്പിച്ചിട്ടില്ല.

കാശിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹ് മസ്ജിദും പിടിച്ചടക്കാനുള്ള സംഘ് പരിവാർ നീക്കത്തോട് ഈ നിമിഷം വരെ ബി.ജെ.പി വിയോജിച്ചിട്ടില്ല.

ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ട സംഭവത്തിലും നിരവധി ക്രൈസ്തവ വിശ്വാസികൾ പീഠിപ്പിക്കപ്പെട്ട വിഷയത്തിലും ബി.ജെ.പി യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ല.

ക്രൈസ്തവ മിഷനറിമാർ മതംമാറ്റത്തിന് നേതൃത്വം നൽകുന്നവരാണെന്ന സംഘമിത്രങ്ങളുടെ അസത്യ പ്രചരണങ്ങളെ ബി.ജെ.പി ഇതെഴുതുന്ന സമയം വരെ തിരുത്തിയിട്ടില്ല.

പറഞ്ഞുവന്നാൽ പട്ടിക ഇനിയും ഒരുപാട് നീളും. മേൽ സൂചിപ്പിച്ച വസ്തുതകൾ തന്നെ ധാരാളമാണ് ബി.ജെ.പി മറ്റു പാർട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്ന് മനസ്സിലാക്കാൻ.

ഇത്തരം പ്രാഥമിക കാര്യങ്ങൾ പോലും കോൺഗ്രസ്സിൻ്റെ മുതിർന്നവരും മുതിരാത്തവരുമായ നേതാക്കൾ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ല. അതിൻ്റെ അനന്തരഫലമാണ് അനിൽ കെ ആൻ്റെണിമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K T JALEEL, FACEBOOK POST, ANIL ANTONY, AK ANTONY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.