SignIn
Kerala Kaumudi Online
Friday, 11 October 2024 5.02 PM IST

മാമ്പഴപ്പെരുമ  മങ്ങി  മുതലമട, സീസണിലെ  നഷ്ടം  150 കോടി

Increase Font Size Decrease Font Size Print Page

mangocity

പാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ മാങ്ങ ഉത്പാദന വിപണനകേന്ദ്രങ്ങളിലൊന്നായ മുതലമടയിൽ

കാലാവസ്ഥ വ്യതിയാനവും രോഗബാധയും കരിനിഴൽ വീഴ്ത്തിയതോടെ മാമ്പഴ സീസണിലെ

നഷ്ടം 150 കോടിയിലേറെ. 650 - 700 കോടിയുടെ വിറ്റുവരവുണ്ടായിരുന്ന മാംഗോസിറ്റിയിൽ മാങ്ങ ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. ഉത്തരേന്ത്യയിലേക്ക് പ്രതിദിനം 50 - 75 ടൺ മാങ്ങ കയറ്റി അയച്ചിരുന്ന സ്ഥാനത്തു അതിന്റെ 20 ശതമാനത്തോളം മാത്രമാണ് അയയ്ക്കാനായത്.

മൂന്നുതവണ മാമ്പൂക്കൾ കൊഴിഞ്ഞുപോയി. കീടബാധയും കൂടിയായതോടെ മാങ്ങ തീരെയില്ലാതായി. കിലോയ്ക്ക് 150 രൂപയ്ക്കു മുകളിൽ ലഭിക്കുന്ന മാങ്ങകളിൽ പലതിനും 50 - 80 രൂപ വരെയാണ് വില. ലക്ഷങ്ങൾ മുടക്കി തോട്ടം പാട്ടത്തിനെടുത്ത വ്യാപാരികൾ മുതൽമുടക്കെങ്കിലും തിരികെ കിട്ടുമോയെന്ന ആശങ്കയിലാണ്. കർഷകർ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങി 20,000 പേരാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.

 വിളവെടുപ്പ് 10,000 ഹെക്ടറിൽ

1. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശന, കൊടുവായൂർ, പുതുനഗരം, വടവന്നൂർ, പട്ടഞ്ചേരി, വണ്ടിത്താവളം, വാളയാർ ചുരംവരെ 10,000 ഹെക്ടർ സ്ഥലത്താണ് മാങ്ങകൃഷി.

2. നീലം, കിളിച്ചുണ്ടൽ, മൂവാണ്ടൻ, തോത്താപ്പുരി, ഹിമാപസ്, മൽഗോവ, അൽഫോൺസ, ബംഗനപ്പള്ളി, സിന്ദൂരം തുടങ്ങിയ 30ലധികം ഇനങ്ങളുണ്ട്.

3. ഏഷ്യയിലെ ഏറ്റവും വലിയ മാങ്ങ ഉത്പാദന വിപണനകേന്ദ്രമായ ഇവിടെനിന്ന് യൂറോപ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മാമ്പഴം കയറ്റിയയക്കുന്നുണ്ട്.

 മരുന്നടി വിനയായി

കീടങ്ങളാണ് പ്രധാന വില്ലൻ. കീടനാശിനി പ്രയോഗം നടത്തിയതിനാൽ മിത്രകീടങ്ങളായ തേനീച്ചകളും തുമ്പികളും കുറഞ്ഞത് ഉത്പാദനത്തെ ബാധിച്ചു. ശത്രുകീടങ്ങളെ ഇല്ലാതാക്കി മിത്രകീടങ്ങളെ സംരക്ഷിക്കുന്ന തരത്തിൽ കാർഷിക ശാസ്ത്രജ്ഞർ പരിഹാരമാർഗം കണ്ടെത്തണമെന്നാണ് ആവശ്യം.

 വാഗ്ദാനങ്ങൾ പാഴായി

സ്ഥിരമായൊരു ശാസ്ത്രജ്ഞന്റെ സേവനം, ശാസ്ത്രീയ കീടനാശിനി പ്രയോഗം സംബന്ധിച്ച് കർഷകർക്ക് ബോധവത്കരണം, ' മാംഗോ ഹബ്' തുടങ്ങി സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം ചുവപ്പ് നാടയിൽ കുരുങ്ങി. മാംഗോ പാക്കേജിന്റെ ഭാഗമായി വിദഗ്ധനെ നിയോഗിച്ചെങ്കിലും അധികകാലം ഉണ്ടായില്ല. കാർഷിക സർവകലാശാലയിൽ നിന്നും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നുമുള്ള വിദഗ്ധരാണ് ഇടയ്ക്ക് ഇവിടെയെത്തി നിർദ്ദേശം നൽകുന്നത്.

 മാവ് കർഷകർക്കായി സ്ഥിരം പ്രത്യേക ഓഫീസറെ നിയമിക്കണം. കാലാവസ്ഥാ പഠനത്തിനുള്ള സൗകര്യവും വേണം. സംസ്‌കരണ, സംഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ച് അനുബന്ധ പ്രവർത്തനങ്ങൾ സർക്കാർ ഏകോപിപ്പിക്കണം.

--എം.താജുദ്ദീൻ

മാംഗോവാലി പ്രൊഡ്യൂസേഴ്സ്

കമ്പനി ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MANGO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.