SignIn
Kerala Kaumudi Online
Friday, 11 October 2024 5.01 PM IST

500 സ്ക്വയർ ഫീറ്റ് വീട്ടിലെ വിസ്മയം, മട്ടുപ്പാവിൽ മുട്ടൻ തെങ്ങും മാവും

Increase Font Size Decrease Font Size Print Page
pic

കൊച്ചി: വൈറ്റില പുളിംപറമ്പ് വീടിന്റെ മട്ടുപ്പാവിൽ കയറിയാൽ തൊടിയിൽ നിൽക്കുന്ന പോലെയാണ്. കാൽ നൂറ്റാണ്ട് പഴക്കംചെന്ന നാല് മാവും ഒരു തെങ്ങും. വലിയ മൂന്നു നാരകം, വാഴകൾ, പച്ചക്കറി...ആർ.എസ്.എ.സി റോഡിൽ 73കാരി സരസ്വതിയുടെ മൂന്നു സെന്റിലെ 500 ചതുരശ്രയടി വീടിന്റെ മട്ടുപ്പാവിലാണ് ഈ കൃഷിത്തോട്ടം.
വാട്ടർ അതോറ്റി ചീഫ് എൻജിനിയറായിരുന്ന ഭർത്താവ് പരമേശ്വരനാണ് 37 വർഷംമുമ്പ് മട്ടുപ്പാവിൽ കൃഷി തുടങ്ങിയത്. വാഴ,​ പാവൽ, പടവലം, ചേമ്പ്, തക്കാളി, ചീര തുടങ്ങിയവയാണ് ആദ്യം നട്ടത്. പിന്നീടാണ് തെങ്ങും മാവും പരീക്ഷിച്ചത്.

ബയോഗ്യാസ് പ്ലാന്റും ടെറസിലാണ്. മഴവെള്ളം ഒഴുക്കിക്കളയാൻ ചാലും ഒരുക്കിയിട്ടുണ്ട്. വെള്ളം പമ്പുചെയ്യാനും സംവിധാനമുണ്ട്. 37 വർഷമായിട്ടും വീടിന് ചോർച്ചയില്ല. കേടുപാടുമില്ല.
നാലു വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ സരസ്വതി കൃഷി ഏറ്റെടുത്തു. എ.സി കോൺട്രാക്ടറായ മകൻ പി.എസ്. ഷാഹുലിനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥയായ മരുമകൾ നീനുവിനും ചെറുമകൻ റയനുമൊപ്പമാണ് താമസം.

ടെറസ് ഒരുക്കിയതിങ്ങനെ

ടെറസ് വാർത്തപ്പോൾ 10 ശതമാനം കമ്പി കൂടുതൽ ഉപയോഗിച്ചു. കനം കൂട്ടി കോൺക്രീറ്റ് ചെയ്തു. ഒരാഴ്ച വെള്ളം കെട്ടി നിറുത്തിയശേഷം ഒഴുക്കിക്കളഞ്ഞു. ഒരടിയോളം മണ്ണിട്ട് നിരത്തി. വാഴയും പച്ചക്കറികളും നട്ടു. കുലവെട്ടി വാഴ പിഴുതുമാറ്റാൻ ശ്രമിച്ചപ്പോൾ വേര് പടർന്നിരുന്നു. വാഴവേര് ഇത്രയും പടരുമെങ്കിൽ മരങ്ങളും നട്ടാലോ എന്നായി. മാവ് നട്ടു. പിന്നെ തെങ്ങ്,​ രാമച്ചം. കരിമ്പ് എന്നിവയും നട്ടു.

''ഉള്ള സ്ഥലം ഫലപ്രദമായി കൃഷിക്കായി​ ഉപയോഗിക്കുന്നു. ഇതുവരെ ചോർച്ചയോ മറ്റു കേടുപാടുകളോ ഇല്ല.

സരസ്വതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TERRACE, PLANT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.