കോട്ടയം: സൈബർ അധിക്ഷേപത്തിൽ മനെനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐ എ എസ്. പൊലീസിൽ പരാതി നൽകിയ ശേഷവും അരുൺ ആതിരയെ ശല്യം ചെയ്തിരുന്നുവെന്നും തന്റെ സഹോദരിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
ആതിരയ്ക്ക് താൻ എല്ലാവിധ പിന്തുണയും നൽകിയിരുന്നെന്നും ആശിഷ് ദാസ് പറഞ്ഞു. വിവാഹ പന്തലുയരേണ്ട വീടായിരുന്നുവെന്നും അവിടെ മരണ പന്തലാണിന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ സബ് കളക്ടറാണ് ആശിഷ് ദാസ്.
ആതിരയുടെ മരണത്തിന് പിന്നാലെ വൈകാരികമായൊരു കുറിപ്പ് ആശിഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സൈബർ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടെ മരണമെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി സ്വദേശിയായ ആതിര ആത്മഹത്യ ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് അരുണിനെതിരെ ആതിര പൊലീസിൽ പരാതി നൽകിയിരുന്നു. താനുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അരുൺ, അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |