തിരുവനന്തപുരം : സംസ്ഥാനത്ത് വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമായിരിക്കും, സി.ബി.എസ്. ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും ഇത്തരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തി ദിനത്തിൽ അടയ്ക്കണം, ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം. ഓരോ അദ്ധ്യയന വർഷത്തേക്കും പഠന കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
കുട്ടികളെ ഇത്തരത്തിൽ നിർബന്ധിച്ച് ക്ലാസുകളിൽ ഇരുത്തുന്നത് അവരിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഒപ്പം വേനൽച്ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി തെളിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം പരിഗണിച്ച് ഗവ എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്. ഇ, സി.ഐ.എ.സി എന്നിങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്നും പുതിയ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |