ന്യൂഡൽഹി: സ്വർണക്കട്ടികളിൽ ഹാൾമാർക്കിങ് നിർബന്ധിതമാക്കുന്നത് ജൂലായ് ഒന്നുമുതൽ നടപ്പാക്കില്ലെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. ഈ വിഷയത്തിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ഒന്നുമുതൽ ഗോൾഡ് ബാറുകളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് പ്രാബല്യത്തിൽ വരുമെന്ന റിപ്പോർട്ടുകൾ ഉപഭോക്തൃ മന്ത്രാലയം തള്ളി. അതേസമയം ഇത് നിർബന്ധമാക്കുന്നതിന് ഒരു സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും തുടർ ചർച്ചകൾ നടക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഗോൾഡ് ബാറുകളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ നീക്കം ആരംഭിച്ചതായും കരട് തയ്യാറായിട്ടുണ്ടെന്നും ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) ചീഫ് പ്രമോദ് കുമാർ തിവാരി കഴിഞ്ഞ മാർച്ചിൽ പറഞ്ഞിരുന്നു. ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഗോൾഡ് ബാറുകളുടെ പരിശുദ്ധി പ്രധാനഘടകമാണ്. രാജ്യത്ത് നിർമിക്കുന്ന സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാൻ ഗോൾഡ് ബാറുകളുടെ ഹാൾമാർക്കിങ് സഹായിക്കും. അതുകൊണ്ട് സമീപ ഭാവിയിൽ തന്നെ സ്വർണക്കട്ടികൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |