കൊച്ചി: വാസൻ ഐ കെയറിനെ നേത്രപരിചരണ ശൃംഖലയായ എ.എസ്.ജി.ഐ ഹോസ്‌പിറ്റൽസ് ഏറ്റെടുത്തു. എ.എസ്.ജി വാസൻ ഐ ഹോസ്‌പിറ്റൽസ് എന്ന പേരിലാകും ഇനി അറിയപ്പെടുക.
സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് റിസീവർ ഭരണത്തിലായിരുന്ന വാസനെ ടെൻഡർ വഴിയാണ് രാജസ്ഥാനിലെ ജോധ്പൂർ ആസ്ഥനമായ എ.എസ്.ജി.ഐ ഏറ്റെടുത്തത്. കേരളത്തിൽ അഞ്ച് ആശുപത്രികളാണ് വാസനുള്ളത്. ഏറ്റെടുക്കലോടെ 150 ശാഖകളും 600 ലധികം ഡോക്ടർമാരുമായി രാജ്യത്തെ മുൻനിര നേത്ര ആശുപത്രിയായി മാറി.
നേത്രപരിചരണത്തിൽ സമഗ്രമായ സേവനങ്ങൾ ലഭ്യമാണെന്ന് വാസൻ ഐ കെയറിന്റെ കൊച്ചി തൃശൂർ മേഖലാ മേധാവി ഡോ. സോണി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീശങ്കർ, ഡോ. അമിത നായർ, ഡോ. ഹിമ ജോസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |