SignIn
Kerala Kaumudi Online
Saturday, 27 July 2024 10.04 AM IST

'ഈ കണ്ണട വച്ചാൽ പിന്നെ സ്ത്രീകളുടെ വസ്ത്രങ്ങൾ കാണില്ല, നഗ്നത മാത്രം'; മോഹന വാഗ്‌ദാനം നൽകി മലയാളി യുവാക്കൾ, ഒടുവിൽ സംഭവിച്ചത്

jithu

ചെന്നൈ: നഗ്നത കാണാവുന്ന കണ്ണട വിൽപ്പനയ്ക്ക് എന്ന പേരിൽ തട്ടിപ്പ് നടത്തിയ മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ. നാല് യുവാക്കളാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബംഗളൂരു സ്വദേശി സൂര്യ എന്നിവരാണ് പിടിയിലായത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നാലംഗ സംഘം തോക്ക് ചൂണ്ടി തന്റെ കയ്യിൽ നിന്ന് ആറ് ലക്ഷം രൂപ കവർന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. തുടർന്ന് ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്‌ജിലെത്തി പൊലീസ് പരിശോധന നടത്തി. ഇവരിൽ നിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട തുടങ്ങി നിരവധി സാധനങ്ങൾ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അസാധാരണ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

നഗ്നത കാണാനാകുന്ന എക്സ്‌റേ കണ്ണടകൾ വിൽപ്പനയ്ക്കുണ്ടെന്ന പേരിൽ യുവാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. ഇതിന് തയ്യാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. എന്നാൽ ഇത് സാധാരണ കണ്ണടയായിരിക്കും. പിന്നീട് ഇത് നന്നാക്കാനെന്ന വ്യാജേന തിരിച്ചുവാങ്ങി നിലത്തിട്ട് പൊട്ടിക്കും. തുടർന്ന് കണ്ണടയുടെ വിലയായ ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും.

ഈ സമയം ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേർ പൊലീസ് വേഷം ധരിച്ച് തോക്കുമായി പുറത്ത് നിൽക്കുന്നുണ്ടാവും. തുടർന്ന് ഇവർ പണം നൽകി നഗ്നത കാണാൻ തയ്യാറായി വന്ന ആളുകളെ പരിഹസിക്കും. ഒടുവിൽ ഇവർ പണം നൽകി മടങ്ങുകയാണ് പതിവ്. മാനഹാനി ഭയന്ന് ഇവർ പൊലീസിൽ പരാതിപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, JITHU, ARRESTED, MALAYALI, FAKE GLASS, FRAUD, FOUR YOUTHS ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.