തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് പ്രഖ്യാപിക്കും. മേയ് 20നായിരുന്നു നേരത്തെ പരീക്ഷാഫലം വരുമെന്ന് അറിയിച്ചിരുന്നത്. എസ് എസ് എൽ സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്നും പറഞ്ഞതിനും ഒരു ദിവസം മുന്നേയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. 4,19,362 വിദ്യാർത്ഥികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷാഫലം 25ന് പ്രഖ്യാപിക്കും.
പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഇക്കുറി ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷങ്ങളിലും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. സംസ്ഥാന - ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ജൂനിയര്‍ റെഡ്ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |