കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര. 2002-2003 ൽ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് പ്രിയങ്കയുടെ തുറന്നുപറച്ചിൽ. പുരുഷ കഥാപാത്രത്തെ വശീകരിക്കുക എന്നാണ് പ്രിയങ്കയോട് ചെയ്യാൻ സംവിധായകൻ ആവശ്യപ്പെട്ടത്. ഞാൻ ആ വ്യക്തിയെ വശീകരിക്കണം, ഇതിനിടയിൽ എന്റെ വസ്ത്രവും അഴിക്കണം. അതുകൊണ്ട് എനിക്ക് നല്ല രീതിയിൽ അകത്ത് വസ്ത്രം ധരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. പക്ഷേ അത് പറ്റില്ലെന്ന് സംവിധായകൻ. ഇല്ലാ ,എനിക്ക് അവരുടെ അടിവസ്ത്രം കാണണം. അതല്ലാതെ മറ്റെന്ത് കാണാനാണ് പ്രേക്ഷകർ വരുന്നത്. ഇത്തരത്തിലായിരുന്നു ആ സംവിധായകന്റെ സംഭാഷണം. തന്നോടല്ല മറിച്ച് സ്റ്റൈലിസ്റ്റിനോട് പറഞ്ഞ കാര്യം തന്റെ ശ്രദ്ധയിൽ പെട്ടതാണെന്ന് പ്രിയങ്ക പറയുന്നു. താൻ ചെയ്യുന്ന കലയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്നാണ് സംവിധായകന്റെ വാക്കുകളിൽ നിന്ന് മനസിലാക്കിയതെന്നും പ്രിയങ്ക പറയുന്നു. സംവിധായകന്റെ മുഖം കാണാൻ താത്പര്യമില്ലാതിരുന്നതിനാൽ പ്രിയങ്ക ആ ചിത്രം ഉപേക്ഷിച്ചു. ബോളിവുഡിൽനിന്ന് ഇടവേളയെടുത്ത പ്രിയങ്ക ഹോളിവുഡിൽ സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |