തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി മേയ് 28ന് നടക്കും. 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകൾ. കേരളത്തിൽ 79 കേന്ദ്രങ്ങളിൽ 24,000 പേരാണ് പരീക്ഷ എഴുതുന്നത്.
രാവിലത്തെ സെഷനിൽ 9.20നും ഉച്ചയ്ക്കുശേഷമുള്ളതിന് 2.20നും മുമ്പ് പരീക്ഷാഹാളിൽ എത്തണം. അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ ഐഡന്റിറ്റി കാർഡും ഹാൾടിക്കറ്റിനൊപ്പം കരുതണം. കറുത്ത മഷിയുള്ള ബാൾപോയിന്റ് പേന കൊണ്ടാണ് ഉത്തരസൂചിക പൂരിപ്പിക്കേണ്ടത്. ബാഗുകൾ, മൊബൈൽ ഫോണുകൾ, കാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ, ഇലക്ട്രോണിക്, ഐ.ടി ഉപകരണങ്ങൾ എന്നിവ പരീക്ഷാഹാളിൽ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ആരെയും പുറത്തുവിടില്ല. ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് വിവരങ്ങൾ പരീക്ഷാകേന്ദ്രത്തിൽ ശേഖരിക്കേണ്ടതിനാൽ നേരത്തെതന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |