SignIn
Kerala Kaumudi Online
Friday, 20 September 2024 4.09 AM IST

നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് വൻ വിലയുള്ള അത്യപൂർവമീൻ, മനുഷ്യനിൽ ഹൃദയ ശസ്ത്രക്രിയ നടത്തണമെങ്കിൽ ഇത് കൂടിയേ തീരൂ

Increase Font Size Decrease Font Size Print Page
fish

ചവറ: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് പടത്തിക്കോര അഥവാ സ്വർണമത്സ്യം. ബാബുവിനും സഹപ്രവർത്തകർക്കുമാണ് 'ഗോയിൽ ഫിഷ് " ലഭിച്ചത്.സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള സർജറികൾക്കുള്ള നൂൽ പടത്തിക്കോരയുടെ ശരീരത്തിലെ പളുങ്ക് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 20 കിലോ ഭാരമുള്ള പടത്തിക്കോരയിൽ 300 ഗ്രാമിൽ കൂടുതൽ പളുങ്ക് കാണുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഗ്രാമിന് ലക്ഷങ്ങളാണ് വില. ഇന്നലെ രാവിലെ 6 ഓടെയാണ് മത്സ്യം നീണ്ടകര ഹാർബറിലെത്തിച്ചത്. കാവനാട് ബൈപ്പാസിന് സമീപം എ.ഐ.എം ഫിഷറീസ് ഉടമ ബിജു 78000 രൂപയ്ക്ക് ലേലത്തിൽ പിടിച്ചു. മുംബയിലുള്ള കമ്പനിയിലേക്ക് മത്സ്യം കയറ്റി അയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FISH, CATCH, NEEDAKARA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.