SignIn
Kerala Kaumudi Online
Friday, 26 April 2024 4.49 PM IST

മങ്കൊമ്പ് ദേവീ ക്ഷേത്രം ഇനി 'ഉയരത്തിലേയ്ക്ക്'; പ്രേരണയായത് 2018ലെ പ്രളയം

temple

വെള്ളപ്പൊക്കത്തിൽ മുങ്ങാതിരിക്കാൻ , തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മങ്കൊമ്പ് ദേവി ക്ഷേത്രത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു. വെള്ളം കയറുന്നതിന് തടയിടാനായി ചുറ്റമ്പലം ആറടിയോളം ജാക്കികൾ ഉപയോഗിച്ച് ഉയർത്തുന്ന ജോലികൾ അവസാനഘട്ടത്തിലെത്തി.

കൃഷ്ണശിലകൊണ്ട് ചുറ്റമ്പലത്തിന്റെ ഭിത്തികെട്ടുക, ഗോപുരം, ആനക്കൊട്ടിൽ, ശാസ്താവ്, ഗണപതി എന്നി ഉപദേവന്മാർക്കായുള്ള ക്ഷേത്രങ്ങൾ, രണ്ട് കളിത്തട്ടുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ ജോലികളാണ് ഇനിയും അവശേഷിക്കുന്നത്. വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ ഇവ കൂടി പൂർത്തീകരിച്ച് ഭക്തജനങ്ങൾക്ക് ആരാധന നടത്താൻ പാകത്തിൽ ക്ഷേത്രം തുറന്നുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഉപദേശക സമിതിയും ദേവസ്വം ബോർഡും. ഒരു വർഷത്തോളമെടുത്താണ് ചുറ്റമ്പലം ഉയർത്തുന്നതുൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കാനായത്.

പ്രേരണയായത് 2018ലെ പ്രളയം

2018ലെ പ്രളയത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് നിത്യപൂജ ഉൾപ്പെടെ മുടങ്ങിയ സാഹചര്യത്തിലായിരുന്നു ക്ഷേത്രം ഉയർത്തി നിർമ്മിക്കാനുള്ള തീരുമാനത്തിലെത്തിയത്. ക്ഷേത്ര ഉപദേശക സമിതിയും നാട്ടുകാരും ചേർന്നു തയ്യാറാക്കിയ പദ്ധതി പിന്നീട് ദേവസ്വം ബോർഡിന്റെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു.

ഉപയോഗിക്കുന്നത് 400 ജാക്കികൾ

 ജാക്കികൾ ഉപയോഗിച്ച് ക്ഷേത്രം ഉയർത്തുന്നത് ആറടിയോളം

 ഉപയോഗിക്കുന്നത് 8 ടൺ ഭാരം വഹിക്കാവുന്ന 400 ജാക്കികൾ

 പൈലിംഗിൽ അടിത്തറ നിർമ്മിച്ച ശേഷം ചുറ്റമ്പലം അതിലുറപ്പിക്കും

 എറണാകുളത്തെ സ്വകാര്യ കമ്പനിക്കാണ് കരാർ ചുമതല

1.5 : പുനർനിർമ്മാണത്തിന് ഒന്നരക്കോടി രൂപയുടെ ബഡ്ജറ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, TEMPLE, MANKOMB DEVI TEMPLE
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.