പ്യോഗ്യാംഗ്: ഉത്തരകൊറിയയിൽ മാതാപിതാക്കൾ ബൈബിളുമായി പിടിയിലായതിനെ തുടർന്ന് രണ്ട് വയസുള്ള കുട്ടിക്ക് ജീവപര്യന്തം തടവ് വിധിച്ചെന്ന് റിപ്പോർട്ട്. 2009ലാണ് മാതാപിതാക്കൾക്കൊപ്പം കുട്ടിയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർ രാഷ്ട്രീയ തടവുകാർക്കുള്ള ക്യാമ്പിൽ കഴിയുകയാണെന്നാണ് വിവരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
ക്രിസ്തുമത വിശ്വാസികളെ രാജ്യത്ത് വധശിക്ഷയ്ക്കോ ജീവപര്യന്തം തടവിനോ ശിക്ഷിക്കുന്നതായാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കുട്ടികൾക്ക് പോലും ഭരണകൂടം ഇളവ് നൽകുന്നില്ല. നിലവിൽ 70,000 ക്രിസ്ത്യൻ വിഭാഗക്കാരെ കിം ജോംഗ് ഉൻ ഭരണകൂടം ജയിലിലടച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. മറ്റ് മതവിഭാഗങ്ങളും ഇത്തരത്തിൽ ജയിലിലുണ്ട്.
രാജ്യത്ത് മതപരമായ ആചാരങ്ങൾ പിന്തുടരുന്നവർക്കെതിരെ കർശന നടപടിയാണത്രെ നിരീശ്വരവാദികളെന്ന് സ്വയം അവകാശപ്പെടുന്ന കിം ഭരണകൂടം സ്വീകരിക്കുന്നത്. തടവിലാക്കപ്പെട്ടവർ വിവിധ തരത്തിലെ പീഡനങ്ങൾക്കും വിധേയമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |