എഴുത്തുകാരന് രാഷ്ട്രീയത്തോടുണ്ടാവേണ്ട ബന്ധത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഏതുവരെ
ബന്ധമാവാം, ഏതുവരെ മാത്രമാകരുത് എന്നെല്ലാം എന്നെ കർശനമായി ബോദ്ധ്യപ്പെടുത്തി.ഈ വർഷത്തെ
ഒ.എൻ.വി സാഹിത്യ പുരസ്ക്കാരം നേടിയ പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഒ.എൻ.വിയെക്കുറിച്ച്രാഷ്ട്രീയത്തോടുണ്ടാവേണ്ട ബന്ധത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഏതുവരെ ബന്ധമാവാം, ഏതുവരെ മാത്രമാകരുത് എന്നെല്ലാം എന്നെ കർശനമായി ബോദ്ധ്യപ്പെടുത്തി.ഈ വർഷത്തെ ഒ.എൻ.വി സാഹിത്യ പുരസ്ക്കാരം നേടിയ പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഓ.എൻ.വിയെക്കുറിച്ച്
ഒ.എൻ.വി എന്ന മൂന്നക്ഷരം കേട്ട് തുടങ്ങിയത് ഓർമ്മ വെച്ച കാലം മുതൽക്കാണ്. സാഹിത്യ പരിഷത്തിന്റെ ഒരു വേദിയിൽ വച്ചാണ് അദ്ദേഹത്തെ നേരിൽ കാണാൻ അവസരം ഉണ്ടായത്. ഒരേ വേദിയിലല്ലായിരുന്നു. അദ്ദേഹം വേദിയിലും ഞാൻ താഴെയുമായിരുന്നു. അന്ന് അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞില്ല. എങ്കിലും സാഹിത്യ പരിഷത്തിന്റെ തന്നെ മറ്റൊരു വേദിയിൽ വച്ച് അദ്ദേഹത്തെ പരിചയപ്പെട്ടു. എനിക്ക് ആ ഇടയ്ക്ക് കേരള സാഹിത്യ അക്കാദമിയുടേയും മറ്റും പുരസ്കാരങ്ങൾ ലഭിച്ച പുസ്തകം അദ്ദേഹം വായിച്ചും കഴിഞ്ഞിരുന്നു. എന്നെ തെരഞ്ഞ് പിടിച്ച് അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. വലിയ സ്നേഹമായിരുന്നു. എന്നോട് പറഞ്ഞിരുന്നു 'എപ്പോഴും എപ്പോഴും സൂക്ഷിക്കണം , എഴുത്ത് ഒരു ബുദ്ധിമുട്ട് പിടിച്ച ഒന്നാണെന്ന്."
വളരെ വലിയ പ്രായ വ്യത്യാസമൊന്നുമില്ലെങ്കിലും അദ്ദേഹം ഒരു രക്ഷാകർത്താവായി മാറി എന്നാണ് എനിക്ക് തോന്നിയത്. അതിൽ പിന്നെ വല്ലപ്പോഴെങ്കിലുമായാലും കാണാൻ സൗകര്യമുള്ളപ്പോഴൊക്കെ അദ്ദേഹത്തെ കാണുക പതിവായിരുന്നു. ഞാൻ കേന്ദ്ര സാഹിത്യ അക്കാദമിയിലുള്ളപ്പോൾ അന്ന് അദ്ദേഹത്തെ പല കാര്യങ്ങൾക്കുമായി കൊണ്ട് പോകാനും കൊണ്ട് വിടാനുമുള്ള ഭാഗ്യമെനിക്കുണ്ടായി. അതിനു മുൻപേ അദ്ദേഹത്തിന്റെ വീട്ടുകാരുമായി പരിചയത്തിലായിരുന്നു.പമ്പാ നദിയുടെ കുസൃതിത്വവും ധിക്കാരപരമായ ഉത്സാഹവുമൊക്കെ ഒരു ഭാഗത്തും നിളാ നദിയുടെ ശാന്തവും ഗംഭീരവുമായൊരു പ്രതലം മറ്റൊരു ഭാഗത്തും കൂടി സംയോജിച്ച ഒരു സമാഗമമാണ് ഒ.എൻ.വിയുടേതും സഹധർമ്മിണി സരോജിനിയുടേതെന്നും ഞാൻ പലപ്പോഴും പറയാറുണ്ട്. എന്റെ ഒരു സിനിമയിൽ അദ്ദേഹം പാട്ടെഴുതി. ഒറ്റയടിപ്പാത എന്ന സിനിമയിൽ . അതിൽ ഒരു പാട്ടേയുള്ളു. അത് അദ്ദേഹം രചിച്ചതാണ്. അവതരണ ഗാനം പോലെ.
എപ്പോൾ തിരുവനന്തപുരത്ത് പോയാലും അദ്ദേഹത്തെ ചെന്ന് കാണുക ഒരു പതിവായിരുന്നു. കാണാൻ കുറേപ്പേരവിടെ ഉണ്ടായിരുന്നു. ഒ.എൻ.വി കുറുപ്പ്, സുഗതകുമാരി ,വിഷ്ണു നമ്പൂതിരി അങ്ങനെ പലരും. ആരും ഇപ്പോൾ ഇല്ലാതായി എന്നുള്ളത് ഏറ്റവും വലിയ സങ്കടമാണ്. ഒ.എൻ.വിയുടെ പേരിലുള്ള ഈ പുരസ്ക്കാരം എനിക്ക് കിട്ടിയിട്ടുള്ളതിൽ ഞാനേറ്റവും വിലമതിക്കുന്ന പുരസ്ക്കാരമാണ്.
അദ്ദേഹത്തിന് വലിയ സ്നേഹമുള്ള ഒരു മനസുണ്ട്. പല കാര്യങ്ങളിലും അദ്ദേഹം എനിക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. പല വ്യക്തികളുമായി ഇടപഴകുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. അതൊക്കെ അർത്ഥവത്തായിട്ടുള്ളതാണെന്ന് പിന്നീടെനിക്ക് മനസിലായി. പിന്നെ എഴുത്തുകാരന് രാഷ്ട്രീയത്തോടുണ്ടാവേണ്ട ബന്ധത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഏതുവരെ ബന്ധമാവാം, ഏതുവരെ മാത്രമാകരുത് എന്നെല്ലാം എന്നെ കർശനമായി ബോദ്ധ്യപ്പെടുത്തി. ജീവിതത്തിന്റെ വഴിയിൽ കൈ പിടിച്ച് നടത്തിയ ഒരു എഴുത്തുകാരനായ സഹോദരൻ, അങ്ങനെ വേറൊരാളില്ല. അത്ര വലിയ ബന്ധമായിരുന്നു.
( രാജേഷിനോട് പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |