മാരാരിക്കുളം : വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മാല കവർന്ന സഹോദരങ്ങൾ പിടിയിൽ. അടൂർ പള്ളിക്കൽ പഞ്ചായത്ത് 11ാം വാർഡിൽ അഭിലാഷ് ഭവനത്തിൽ അഭിജിത്ത് (22), സഹോദരൻ അഭിലാഷ് (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവിഴ ഓട്ടോകാസ്റ്റിൽ ജോലി ചെയ്തിരുന്ന കഞ്ഞിക്കുഴി കാർത്തുവെളി വീട്ടിൽ പ്രഭാവതിയുടെ (65) മാലയാണ് കഴിഞ്ഞ മാസം അഞ്ചിന് ഇരുവരും തട്ടിയെടുത്തത്.
അഞ്ചിന് രാവിലെ 10ന് തിരുവിഴ ഫ്രെഷ് എൻ ഫൈൻ സൂപ്പർമാർക്കറ്റിന് സമീപമുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന പ്രഭാവതിയോട് വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പ്രഭാവതിയെ ഉപദ്രവിക്കുകയും ചെയ്തു. സമീപത്തുള്ള സി.സി ടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
അന്വേഷണത്തിൽ വാഹനം പത്തനംതിട്ട സ്വദേശിയുടേതാണെന്ന് കണ്ടെത്തി, തുടർന്ന് സൈബർ സെല്ലിന്റെ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.
മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. സൈജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജീർ ഇ.എം, സി.പിഒമാരായ സുജിത്ത്, സുരേഷ് ആർ.ഡി, സുധീഷ് ചിപ്പി, ഹരീഷ്, ബൈജു, ശ്യാംലാൽ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |