അഗളി: വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കുന്നതിനിടെ വൻ പ്രതിഷേധവുമായി ബിജെപിയും കോൺഗ്രസും. പൊലീസ് സന്നാഹത്തോടെയാണ് വിദ്യയെ കോടതിയിൽ എത്തിച്ചത്.
അതേസമയം, അറസ്റ്റിലായ വിദ്യ വെെദ്യപരിശോധനയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മാദ്ധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ചുകഴിഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്ന് എല്ലാവർക്കുമറിയാം. നിയമപോരാട്ടം നടത്തുമെന്നും വിദ്യ പറഞ്ഞു. സംഭവത്തിൽ ഏതറ്റം വരെയും പോരാടുമെന്നും അവർ അറിയിച്ചു.
അതിനിടെ, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഗൂഢാലോചന നടന്നുവെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ലാലിമോൾ രംഗത്തെത്തിയിരുന്നു. വിദ്യ ആരാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഔദ്യോഗിക ജീവിതത്തിൽ രാഷ്‌ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |