SignIn
Kerala Kaumudi Online
Wednesday, 09 July 2025 2.11 PM IST

കാട്ടാനശല്യം : ഭീതിയിൽ മലയോരം

Increase Font Size Decrease Font Size Print Page
jkkkk

നിലമ്പൂർ: കൃഷിനാശം വരുത്തിവയ്ക്കുന്നതിനൊപ്പം കർഷകരുടെ ജീവനും കാട്ടാനകളെടുക്കുമ്പോൾ പകച്ചുനിൽക്കുകയാണ് മലയോരം. കഴിഞ്ഞ ദിവസം മരിച്ച കർഷകനായ പോത്തുകല്ല് ചെമ്പംകൊല്ലി പാലക്കാട്ട് തോട്ടത്തിൽ ജോസ് കാട്ടാന ആക്രമണത്തിലെ ഏറ്റവുമൊടുവിലത്തെ ഇരയാണ്. സാധാരണക്കാരായ കർഷകരാണ് വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നത്. പ്രത്യേകിച്ച് വനാതിർത്തിയിലെ കർഷകർ.

പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി കൃഷി തോട്ടം, കരിയംമുരിയം വനാതിർത്തി,​ ചാലിയാർ പഞ്ചായത്തിലെ ഓക്കാട്, ഇടിവെണ്ണ, നമ്പൂരിപ്പൊട്ടി, നടുക്കുന്ന്, കാനക്കുത്ത്, ആലോടി, മുണ്ടപ്പാടം,കല്ലുണ്ട,​ വഴിക്കടവ് പുഞ്ചക്കൊല്ലി, നിലമ്പൂർ കനോലി പ്ലോട്ട്, കരുളായി നെടുങ്കയം സ്‌റ്റേഷൻ പരിധി, മമ്പാട് ഓടായിക്കൽ, വടപുറം എന്നിവിടങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്.

മിക്ക ദിവസങ്ങളിലും കാട്ടാനക്കൂട്ടങ്ങളെത്തി കൃഷി നശിപ്പിക്കുകയാണ്. കുലച്ച വാഴത്തോട്ടം, തെങ്ങ്, കമുക്, പച്ചക്കറി തുടങ്ങിയവയെല്ലാം പൂർണ്ണമായി നശിപ്പിക്കപ്പെടുന്നുണ്ട്. കുറച്ച് വർഷങ്ങളായി റബർ മരങ്ങളും നശിപ്പിക്കുന്നുണ്ട്. പലപ്പോഴും ടാപ്പിംഗ് തൊഴിലാളികൾക്ക് പ്രാണഭയത്താൽ ജോലിയിൽനിന്ന് മാറിനിൽക്കേണ്ടിയും വരാറുണ്ട്.
45 വർഷമായി വിവിധ തരം കൃഷി ചെയ്യുന്ന ചാലിയാറിലെ മുല്ലേരി സുബ്രഹ്മണ്യന്റെ കൃഷിയിടത്തിലെ നെല്ല്, വാഴ, കവുങ്ങ് എന്നിവ നശിപ്പിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പെരുമ്പത്തൂരിൽ താമസിക്കുന്ന സുബ്രഹ്മണ്യൻ ചാലിയാർ, ചുങ്കത്തറ പഞ്ചായത്തുകളുടെ പല തരിശ് ഭാഗങ്ങളും കൃഷിയോഗ്യമാക്കി പ്രശംസ നേടിയ കർഷകനാണ്. പല തവണയാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. നൂറുകണക്കിന് കർഷകരാണ് ഇത്തരത്തിൽ നരകിക്കുന്നത്. ലോണെടുത്ത് പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിനാൽ കിടപ്പാടം ജപ്തിയാകുന്ന അവസ്ഥയിലാണ് കർഷകർ. മുണ്ടപ്പാടത്തെ 21 ഏക്കർ പാട്ട നെൽ കൃഷിയിടത്തിൽ കയറി ഒരേക്കർ കൃഷി നശിപ്പിച്ചത് കഴിഞ്ഞ മാസമാണ്.

നാമമാത്രം നഷ്ടപരിഹാരം

  • വന്യജീവികൾ കൃഷി നശിപ്പിച്ചാലും നാമമാത്ര നഷ്ടപരിഹാരമാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത് ലഭിക്കാൻ വനം വകുപ്പിന്റെ ഓഫീസുകൾ പല തവണ കയറിയിറങ്ങണം.
  • നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളിൽ കാട്ടാനയുടെ ആക്രമണം തടയാൻ ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്‌തെങ്കിലും വനം വകുപ്പിന്റെ അനാസ്ഥ മൂലം ഒന്നും വിജയത്തിലെത്തിക്കാനായില്ല. വനാതിർത്തിയിൽ കിലോമീറ്ററുകളോളമായി സ്ഥാപിച്ച സോളാർ വേലി അഴിമതിയും പിടിപ്പുകേടും കാരണം ആഴ്ചകൾക്കകം തന്നെ പല സ്ഥലങ്ങളിലും നശിച്ചു.
  • ജൈവവേലി പദ്ധതിയുടെ ആസൂത്രണം കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും ഒന്നും നടന്നില്ല.
  • കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ് വനംവകുപ്പിൽ നിന്നും പേരിന് നടപടികളുണ്ടാവുന്നത്. ദ്രുതകർമ്മസേനയെ അയക്കലും സോളാർ വേലിയെക്കുറിച്ചുള്ള ചർച്ചകളുമല്ലാതെ കാര്യക്ഷമമായ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
TAGS: LOCAL NEWS, MALAPPURAM, ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.