തിരുവനന്തപുരം: സംസ്ഥാനത്ത് അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരുമാസത്തെ ക്ഷേമപെൻഷൻ കൊടുത്തു തുടങ്ങിയിട്ടുണ്ടെന്നും ജനകീയ ഹോട്ടലുകൾക്കും ആശാവർക്കർമാർക്കും ധനസഹായം കൊടുത്തുവെന്നും അദ്ദേഹം അറിയിച്ചു.
നെല്ലു സംഭരണം 200 കോടി കൊടുത്തു. അപേക്ഷയിൽ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞുവരെ കേരളത്തിന് അർഹമായ പണം കേന്ദ്രം തടയുകയാണെന്ന് മന്ത്രി ആരോപിച്ചു.
അങ്കണവാടി ജീവനക്കാരിൽ പത്ത് വർഷം പൂർത്തിയാക്കിയവർക്ക് ആയിരം രൂപ കൂട്ടും. പത്ത് വർഷത്തിന് താഴെയുള്ളവർക്ക് 500രൂപയും ആശാവർക്കർന്മാർക്ക് 1000രൂപയും കൂട്ടും. ഒരു ലക്ഷത്തോളം പേർക്ക് ആനുകൂല്യം നൽകും. കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിവേദനം നൽകാമെന്ന് എം പിമാർ സമ്മതിച്ചെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
തരാനുള്ള പണത്തിന്റെ പകുതിയെങ്കിലും കേന്ദ്രം നൽകിയാൽ കേരളത്തിന് കുടിശ്ശികകളൊന്നും ബാക്കി കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും കുറഞ്ഞത് മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്നതെങ്കിലും കേരളത്തിന് നൽകണം. സംസ്ഥാനങ്ങളെ വ്യത്യസ്തമായി കാണുന്നത് കോർപറേറ്റീവ് ഫെഡറലിസത്തിന് നല്ലതല്ല. കേന്ദ്ര സർക്കാർ നൽകുന്നതിൽ 30,000കോടി രൂപയോളം കുറവ് വന്നെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |