കോട്ടയം: സംവിധായകനും ഛായാഗ്രഹകനുമായ വേണുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധവുമായ മലയാള ചലച്ചിത്ര രംഗത്തെ ഛായാഗ്രഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്സ് യൂണിയൻ ഓഫ് മലയാള സിനിമ (കുമാക്) രംഗത്ത്.
ചലച്ചിത്ര മേഖലയിലെ തൊഴിൽപരവും കലാപരവുമായ എതിരഭിപ്രായങ്ങളും തർക്കങ്ങളും തീർപ്പാക്കാൻ ഭീഷണിയും ഗുണ്ടായിസവുമൊന്നും നല്ല രീതിയല്ല. ഇത്തരം പ്രവണതകൾ ചലച്ചിത്ര വ്യവസായത്തിന്റെ പൊതുനന്മയ്ക്കായി തുടക്കത്തിലേ ഇല്ലായ്മ ചെയ്യണമെന്ന് കുമാക് പ്രസിഡന്റ് സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി സുജിത് വാസുദേവും ആവശ്യപ്പെട്ടു. സർക്കാരും പൊലീസും ഫെഫ്ക നേതൃത്വവും കേരള ഫിലിം പ്രൊഡ്യൂേസഴ്സ് അസോസിയേഷനും നടപടി സ്വീകരിക്കണം. വേണു സ്വീകരിച്ച നിയമനടപടികൾക്ക് പിന്തുണയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'പണി' യിൽ നിന്ന് വേണുവിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വേണുവിനെ ഗുണ്ടകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉടൻ നഗരം വിട്ട് പോയില്ലെങ്കിൽ വിവരമറിയും എന്നായിരുന്നു ഭീഷണി. സംഭവത്തിൽ വേണു പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഒരു മാസമായി തൃശൂരിൽ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. തുടക്കം മുതൽ ജോജുവും വേണുവും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. സെറ്റിലുള്ളവരോട് മുഴുവൻ വേണു അപമര്യാദമായി പെരുമാറുന്നുവെന്ന പരാതിയും ഇതിനിടെ ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |