ന്യൂഡൽഹി: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനെതിരെ കേസ്. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനാണ് അറസ്റ്റിലായത്. സംഭവത്തിൽ സ്‌കൂളിലെ 60 പെൺകുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്.
നിലവിൽ 142 വിദ്യാർത്ഥിനികളാണ് പരാതിക്കാർ. 55 കാരനായ അദ്ധ്യാപകൻ വിദ്യാർത്ഥിനികളെ പലപ്പോഴായി ഓഫീസിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചതായും സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേണു ഭാട്ടിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതെന്നും രേണു ഭാട്ടിയ വ്യക്തമാക്കി.
ജില്ലാ കളക്ടറും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. സെപ്റ്റംബർ 14ന് വിദ്യാർത്ഥിനികൾ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ കഴിഞ്ഞ മാസം 30നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അദ്ധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ മാസം സസ്‌പെൻഡ് ചെയ്തിരുന്നു.
ആറ് വർഷത്തോളമായി അദ്ധ്യാപകൻ പെൺകുട്ടികളെ ഭയപ്പെടുത്തി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പരാതിയിൽ 390 വിദ്യാർത്ഥിനികളുടെ മൊഴി എടുത്തതായും 142 ഇരകളായ വിദ്യാർത്ഥിനികളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |