SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

'ഉച്ചവരെ 40 ശതമാനത്തിലധികം പോളിംഗ്, ഏറ്റവും കൂടുതൽ കിഷൻഗഞ്ചിൽ'; രാജസ്ഥാൻ വോട്ടെടുപ്പ് പുരോഗമിക്കുന്നു

election

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പല മണ്ഡലങ്ങളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ്. ഇതുവരെ 40.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കിഷൻഗഞ്ചിലാണ് (49.60 ശതമാനം). ഏറ്റവും കുറവ് അജ്‌മീർ സൗത്തിലാണ് (33.42ശതമാനം). ഉച്ചയ്ക്ക് വരെയുള്ള റിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ ഒരു തരംഗവും സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും എല്ലാം അദ്ദേഹത്തിന് അനുകൂലമായിരിക്കുമെന്നും ശിവസേന (യുബീടി) എംപി പ്രിയങ്ക ചതുർവേദി കോൺഗ്രസിനെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

'സംസ്ഥാനത്തുടനീളമുള്ള ജനങ്ങൾ സന്തോഷത്തോടെ കോൺഗ്രസിന് വോട്ട് ചെയ്യുകയാണ്. കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ അവർക്ക് വിശ്വാസമുണ്ട്. കൊവിഡ് കാലത്ത് സർക്കാരിനെ കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ മതിപ്പാണ് ഉണ്ടാക്കിയത്. അതിനാൽ തന്നെ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിൽ വരും.' - കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു.

5.26 കോടി വോട്ടർമാരാണ് രാജസ്ഥാനിലുള്ളത്. ഭരണകക്ഷിയായ കോൺഗ്രസും മുഖ്യപ്രതിപക്ഷമായ ബിജെപിയും ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് വാശിയേറിയ പ്രചാരണമാണ് നടന്നത്. 200 മണ്ഡലങ്ങളിൽ 199 ഇടത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ ഗുർമീത് സിംഗ് കൂനാറിന്റെ മരണത്തെത്തുടർന്ന് ശ്രീഗംഗാനഗർ കരൺപൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 1862 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 51,507 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION, RAJASTHAN ELECTION, CONGRESS, BJP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.