തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിനായി 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഡിസംബർ അവസാനം തിരുവനന്തപുരത്തെത്തും. കേന്ദ്ര സർക്കാരിന്റെ സ്‌മാർട്സിറ്റി പദ്ധതിയിലൂടെ നാല് കോടിക്കാണ് ലൈലാൻഡ് കമ്പനിയുടെ ബസുകൾ വാങ്ങിയത്. രണ്ടാം നിലയിൽ ഓപ്പൺ റൂഫുള്ള ബസുകളുടെ ബോഡി നിർമ്മാണം മുംബയിൽ പുരോഗമിക്കുകയാണ്.
ഇതോടെ തിരുവനന്തപുരം ഇലക്ട്രിക് ഡബിൾ ഡക്കർ ബസുള്ള ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ നഗരമാകും. തലസ്ഥാന നഗരത്തിന്റെ കാഴ്ചകളിലേക്കായിരിക്കും സർവീസ്. ബെർത്ത് ഡേ പാർട്ടിയുൾപ്പെടെ നടത്താനുള്ള സൗകര്യവുമൊരുക്കും. മുംബയ്‌ക്ക് ശേഷം ഹൈദരാബാദിലാണ് ഡബിൾ ഡക്കർ ഇ-ബസുകൾ ഓടിയത്.
കേന്ദ്രത്തിന്റെ തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിലൂടെയുള്ള 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം ഡിസംബർ അവസാനമെത്തും. ഇതോടെ തലസ്ഥാനത്തെ ഇ-ബസുകൾ 163 ആകും. നഗര യാത്രയ്‌ക്ക് 10 രൂപയുള്ള ഇലക്ട്രിക് സർവീസുകൾ ലാഭത്തിലാണ്.
ഹൈദരാബാദിലെ നിരക്ക് 50 രൂപ
ഹൈദരാബാദ് മെട്രോപൊളിറ്റൻ അർബൻ ഡെവലപ്‌മെന്റ് അതോറിട്ടി 12.96 കോടിക്ക് വാങ്ങിയത് ആറ് ഡബിൾ ഡക്കർ ഇ-ബസുകൾ
ബിർള മന്ദിർ, അസംബ്ലി, സലാർ ജംഗ് മ്യൂസിയം, ചാർമിനാർ, മക്ക മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ്
യാത്ര വിനോദസഞ്ചാരികൾക്കായി
യാത്രാ നിരക്ക് ഒരാൾക്ക് 50 രൂപ
65 യാത്രക്കാർക്കും ഡ്രൈവർക്കും ഇരിക്കാം
ഒറ്റ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കാം
ഫുൾ റീചാർജിംഗിന് 2- 2.5 മണിക്കൂർ
23 ബസുകൾ കൂടി ഉടൻ വാങ്ങും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |