ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.ഒൻപതുമണിവരെ വരെ 8.52% പോളിംഗ് രേഖപ്പെടുത്തി.119 നിയമസഭാ സീറ്റുകളിലേക്ക് 2,290 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.32.6 ദശലക്ഷം വോട്ടർമാരാണ് തെലങ്കാനയിലുള്ളത്.
'106 മണ്ഡലങ്ങളിൽ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പതിമൂന്ന് പ്രശ്നബാധിത മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരയെുമാണ് പോളിംഗ്. 250,000ലധികം ജീവനക്കാർക്കാണ് തിരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിരിക്കുന്നത്.'- ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് പറഞ്ഞു.
മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ, നടന്മാരായ വെങ്കടേഷ് ദഗുപതി, ശ്രീകാന്ത്, ചിരഞ്ജീവി, ബിജെപി അദ്ധ്യക്ഷൻ കൂടിയായ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, ഡൽഹി മദ്യനയക്കേസിൽ ചോദ്യം ചെയ്യപ്പെട്ട ബിആർഎസ് നിയമസഭാംഗം കെ കവിത, തെലങ്കാന മന്ത്രി കെ ടി രാമറാവു, അടക്കമുള്ള പ്രമുഖർ ആദ്യമണിക്കൂറുകളിൽ തന്നെ വോട്ട് ചെയ്തു.
#WATCH | Telangana Elections | Actor Chiranjeevi and his family arrive at a polling booth in Jubilee Hills, Hyderabad to cast their votes. pic.twitter.com/gCeuI6IscA
— ANI (@ANI) November 30, 2023
119 മണ്ഡലങ്ങളിലും ഭാരത് രാഷ്ട്ര സമിതി(ബി ആർ എസ്) സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേനയും യഥാക്രമം 111, എട്ട് സീറ്റുകളിലാണ് ജനവിധി തേടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം. തെലങ്കാനയെക്കൂടാതെ നേരത്തെ വോട്ടെടുപ്പ് നടന്ന രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങളും അന്ന് പുറത്തുവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |