ന്യൂഡൽഹി : കണ്ണൂർ വി.സിയുടെ പുനർനിയമനം റദ്ദാക്കിയ വിധി സംസ്ഥാന സർക്കാരുകൾക്കും ചാൻസലർമാർക്കും മുന്നറിയിപ്പ് കൂടിയാണ്. ചാൻസലറുടെ വഴങ്ങലും സർക്കാരുകളുടെ ഇടപെടലും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് സുപ്രീംകോടതി നൽകിയത്. കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോ. പ്രൊഫസറായുളള പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത ഹർജികൾ സുപ്രീംകോടതി ജനുവരി എട്ടിന് പരിഗണിക്കാനിരിക്കുകയാണ്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുളള അദ്ധ്യാപന പരിചയം പ്രിയാ വർഗീസിനില്ലെന്നാണ് യു.ജി.സി പറയുന്നത്. സ്വജനപക്ഷപാതമാണെന്ന് കാട്ടി നിയമനം ഗവർണർ തടഞ്ഞിരുന്നു. എന്നാൽ, ഹൈക്കോടതി പ്രിയക്ക് അനുകൂലമായി നിലപാടെടുത്തു. തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജികളെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |