ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന്റെ വിജയക്കുതിപ്പിന് കരുത്ത് പകർന്നത് കേരളത്തിലേയും കർണ്ണാടകത്തിലേയും നേതാക്കൾ.
കെ. മുരളീധരൻ എംപിയായിരുന്നു സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ. തിരഞ്ഞെടുപ്പിനു ശേഷം നീരീക്ഷനായി ദേശീയ നേതൃത്വം നിയോഗിച്ചവരിൽ പ്രധാനികൾ കർണ്ണാടകത്തിലെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കെ.മുരളീധരനുമായിരുന്നു.
കർണാടകയിൽ നിന്നുള്ള ഡോ. അജോയ് കുമാർ, കെ. ജെ ജോർജ് എന്നിവരും സംഘത്തിലുണ്ട്.
തിരഞ്ഞെടുപ്പ് ചുമതലയുമായി എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ ഒരു മാസമായി തെലങ്കാനയിലാണ്. നീരീക്ഷകനായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും എത്തി. എല്ലാത്തിനും ചുക്കാൻ പിടിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയും കളം നിറഞ്ഞതോടെ തെലങ്കാന വിജയത്തിന് മധുരമേറി. മഹിളാകോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും കേരളത്തിൽ നിന്ന് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |