മനില: ഫിലിപ്പീൻസിൽ മറാവിയിലുള്ള മിൻഡനാവോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കത്തോലിക്ക പ്രാർത്ഥനകൾക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ യൂണിവേഴ്സിറ്റിയിലെ ജിംനേഷ്യത്തിലായിരുന്നു സംഭവം. ആക്രമണത്തെ പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസ് ജൂനിയർ അപലപിച്ചു. ഐസിസുമായി ബന്ധമുള്ള പ്രാദേശിക സംഘടനയായ ദൗല ഇസ്ലാമിയ - മൗട്ട് ആണ് സ്ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ സംഘടനയിലെ 11 പേർ കൊല്ലപ്പെട്ടിരുന്നു. 2017ൽ മറാവിയിൽ ഐസിസ് ബന്ധമുള്ള തീവ്രവാദികളും സൈന്യവും തമ്മിൽ അഞ്ച് മാസം നീണ്ട ഏറ്റുമുട്ടലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |