ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടകർക്കായി കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് നേരിട്ട് കൂടുതൽ വിമാന സർവീസുകൾ തുടങ്ങുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫവാൻ അൽ റബിയ പറഞ്ഞു. ഡൽഹിയിൽ ന്യൂനപക്ഷ വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവരുമായുള്ള ചർച്ചകൾക്കു ശേഷം പത്രസമ്മേളനത്തിലാണ് സൗദി മന്ത്രിയുടെ പ്രഖ്യാപനം.
ഇന്ത്യയിൽ മൂന്നു വിസാ കേന്ദ്രങ്ങൾ കൂടി തുറക്കും. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണം കൂട്ടുന്നതിന് അനുസരിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കും. വിസാ നടപടികൾ ലഘൂകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗദിയിൽ വന്ന് ഉംറ നിർവഹിക്കാൻ മൂന്നു ദിവസത്തെ വിസ നൽകുന്നുണ്ട്.
ഹജ്ജുമായി ബന്ധപ്പെട്ട് സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായെന്ന് മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഇക്കൊല്ലം
47 ശതമാനം ഹജ്ജ് തീർത്ഥാടകർ യാത്ര തിരിച്ചു. ഇതിൽ 4000 വനിതകളും ഉൾപ്പെടുന്നു. ഹജ്ജ് തീർത്ഥാടനം ഇന്ത്യാ-സൗദി ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാണെന്ന് മന്ത്രി വി.മുരളീധരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |