SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

96 രൂപയുടെ ഷാംപുവിന് ഈടാക്കിയത് 190രൂപ; ഒടുവിൽ ഫ്ളിപ്പ്കാർട്ടിനോട് പരാതിക്കാരിക്ക് വൻതുക നഷ്ടപരിഹാരമായി നൽകാൻ കോടതി

flipkart

ബംഗളൂരു: ഫ്ളിപ്പ്കാർട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശവുമായി ഉപഭോക്തൃ കോടതി. ബംഗളൂരു ഗുട്ടഹളളി സ്വദേശിനി സൗമ്യയാണ് ഫ്ലിപ്പ്കാർട്ടിനെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. ഫ്ളിപ്പ്കാർട്ട് വഴി വാങ്ങിയ ഷാംപുവിന് അമിത വില ഈടാക്കിയെന്നാണ് യുവതിയുടെ പരാതി.

2019 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നഷ്ടപരിഹാരമായി യുവതിക്ക് 20,000രൂപയും ഷാംപുവിന്റെ യഥാർത്ഥ വിലയായ 96 രൂപയും നൽകണമെന്നും ഫ്ളിപ്പ്കാർട്ടിനോട് കോടതി ഉത്തരവിട്ടു.ബിഗ് ബില്ല്യൺ സെയിലിനോടനുബന്ധിച്ച് ഫ്ലിപ്പ്കാർട്ട് നിരവധി ഓഫറുകൾ പുറത്തിറക്കിയിരുന്നു. ഇത് കണ്ടാണ് സൗമ്യ ഒരു ഷാംപു ഓർഡർ ചെയ്തത്.

ഒക്ടോബർ മൂന്നിന് യുവതി ഷാംപുവിന് 190 രൂപ ഫോൺപേ മുഖേന അടച്ചിരുന്നു. ഷാംപു കൈയിൽ കിട്ടിയപ്പോഴാണ് ഷാംപുവിന്റെ യഥാർത്ഥ വില യുവതി മനസിലാക്കിയത്. സംശയം തോന്നിയ സൗമ്യ വീണ്ടും ആപ്പിൽ പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലാക്കിയത്. യുവതി വാങ്ങിയ അതേ ഷാംപുവിന്റെ വില 140 ഉം ഷിപ്പിംഗ് ചാർജ് 99 രൂപയുമെന്നായിരുന്നു ആപ്പിലെ പുതിയ വിലവിവരം.

തുടർന്ന് ഫ്ലിപ്പ്കാർട്ട് കസ്​റ്റമെർകെയറിൽ യുവതി വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. ഷാംപു റിട്ടേൺ ചെയ്യാമെന്നും റീഫണ്ട് നൽകാമെന്നും കസ്റ്റർമർകെയറിൽ നിന്നും അറിയിച്ചിരുന്നു. സൂറത്തിൽ നിന്നുളള എച്ച് ബി കെ എന്റർപ്രൈസാണ് ഷാംപൂ ആപ്പിലൂടെ വി​റ്റുകൊണ്ടിരുന്നത്. ഫ്ളിപ്പ്കാർട്ട് എച്ച്ബികെക്ക് എതിരെ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സമാന പരാതിയിൽ ശാന്തിനഗർ സ്വദേശിനിയും എച്ച് ബി കെ എന്റർപ്രൈസിനും ഫ്ളിപ്പ്കാർട്ടിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BIGSALE, PRODUCT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.