ടെൽഅവീവ്: ഗാസയിൽ പാലസ്തീൻ കുട്ടികൾ ഉൾപ്പടെ പുരുഷൻമാരെ അർദ്ധനഗ്നരായി റോഡരികിൽ ഇരുത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ. ഗാസയിലെ വിവിധയിടങ്ങളിൽ നിന്നുളള ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇത്തരത്തിലുളള ചിത്രങ്ങൾ ഇസ്രയേൽ പുറത്തുവിട്ടത്. പോസ്റ്റുകൾക്ക് നിരവധി പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Hani Almadhoun recognised his brother in the images of Palestinian men stripped to their underwear in the street.
— James Longman (@JamesAALongman) December 8, 2023
Another of his brothers has been killed, along with his children. Listen to his eloquent explanation of the humiliation his family feels. pic.twitter.com/3xQN23LhOC
പോസ്റ്റുകൾക്ക് പ്രതികരണവുമായി അന്താരാഷ്ട്ര സംഘടനയായ റെഡ് ക്രോസ് രംഗത്തെത്തി. ഇസ്രയേലിന്റെ ഇത്തരത്തിലുളള പ്രവർത്തി മനഃസാക്ഷിക്ക് നിരക്കാത്തതാണെന്ന് സംഘടന പ്രതികരിച്ചു. തടവിലാക്കപ്പെട്ടവരോട് മാനുഷികപരമായി പെരുമാറേണ്ട ആവശ്യകത സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്ന് റെഡ്ക്രോസ് വക്താവ് ജെസിക്കാ മൗസൻ പറഞ്ഞു.
ഗാസയിലെ വിവിധ നഗരങ്ങളിൽ വിവസ്ത്രരായി റോഡിലിരിക്കുന്ന പുരുഷൻമാരുടെ ദയനീയമായ വീഡിയോകളും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്. തലകുനിച്ച് നിസഹായരായി ഇരിക്കുന്ന പുരുഷൻമാരാണ് വീഡിയോകളിലുളളത്. പ്രചരിക്കുന്ന വീഡിയോയിൽ ഒരു മാദ്ധ്യമപ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വീഡിയോയിലുളള ഒരു യുവാവിനെ തിരിച്ചറിഞ്ഞു. കടയുടമയായ മഹമ്മൂദിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാളുടെ സഹോദരനായ ഹനി അൽമദൗണാണ് രംഗത്തെത്തിയത്. അൽ അറബി എൽ ജദീദ് ( ദി ന്യൂ അറബ്) ലെ മാദ്ധ്യമ പ്രവർത്തകനായ ദിയാ അൽ ഖാഹ്ലോട്ടും മറ്റുളള പൗരൻമാരും വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ മാർക്കറ്റിൽ തലകുനിച്ച് ഇരിക്കുന്നു. സൈന്യം അവരോട് വസ്ത്രം മാറ്റാൻ ആവശ്യപ്പെടുകയും വിജനമായ പ്രദേശത്ത് കൊണ്ടുപോകുകയും ചെയ്യുന്നു.
The Israeli army kidnapped this morning in the north of the #Gaza Strip hundreds of men, most of them fathers, from an UNRWA school used by thousands of displaced Palestinian civilians, the put on underwear and taken to an unknown place pic.twitter.com/gls7rIoPUi
— 🔻أمة واحدة🔻 (@one_umma_) December 7, 2023
സംഭവത്തെ മനുഷ്യരാശിയുടെ ചരിത്രത്തിലെ ഇരുണ്ട ഭാഗങ്ങൾ എന്ന് ലണ്ടനിലെ പാലസ്തീനിയൻ വിമോചന സംഘത്തിന്റെ തലവൻ പറഞ്ഞു. ഇത് പാലസ്തീനിയൻ ജനങ്ങളോട് ചെയ്യുന്ന മനുഷ്യത്വമില്ലായ്മയാണെന്ന് രാഷ്ട്രീയ പ്രവർത്തകനായ ഹനാൻ അഷ്റാവി പ്രതികരിച്ചു. ഗാസയിലെ ജബാലിയ നഗരത്തിലുളള ദൃശ്യങ്ങൾ ഇസ്രയേലി മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |