SignIn
Kerala Kaumudi Online
Saturday, 27 July 2024 5.46 AM IST

ശുഭചിന്തയുടെ ശക്തി

k

നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്ന ചിന്തകൾ നമ്മുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് ചിന്തകളാണ്. നമ്മുടെ അടുത്തിരുന്ന് ഒരാൾ പുകവലിച്ചാൽ അത് നമുക്കും ഹാനികരമായിത്തീരുമല്ലോ. അതുപോലെ നമ്മുടെ നല്ല ചിന്തകൾ ചുറ്റുമുള്ളവരിൽ നല്ല ചിന്തകൾ ഉണർത്താനും സഹായകമാകും. ചീത്ത ചിന്തകൾ മറിച്ചും.
ഒരു രാജാവും മന്ത്രിയും രഥത്തിലിരുന്ന് ചന്തയിലൂടെ പോകുകയായിരുന്നു. ആ കാഴ്ച കണ്ട ഒരു ചന്ദന കച്ചവടക്കാരൻ ചിന്തിച്ചു. ഇവരൊക്കെ എത്ര നല്ല ജീവിതമാണ് നയിക്കുന്നത്. ഞാനാകട്ടെ, ഇങ്ങനെ കഷ്ടപ്പെടുന്നു. ഈ രാജാവ് മരിക്കുകയാണെങ്കിൽ സംസ്‌കാരത്തിന് ധാരാളം ചന്ദനത്തടി വേണ്ടിവരുമല്ലോ. എനിക്ക് നല്ല കച്ചവടം കിട്ടിയേനെ! അതേസമയത്ത് രാജാവ് മന്ത്രിയോടു പറഞ്ഞു: ആ കച്ചവടക്കാരനെ കാണുമ്പോൾ എനിക്ക് മനസ്സിൽ അനിഷ്ടഭാവം തോന്നുന്നു. അയാളെക്കുറിച്ച് അന്വേഷിച്ചു വരൂ.
മന്ത്രി വ്യാപാരിയെക്കുറിച്ച് അന്വേഷിച്ച ശേഷം രാജാവിനെ വിവരമറിയിച്ചു, ചന്ദന കച്ചവടക്കാരനായ അയാൾക്ക് അടുത്ത കാലത്തായി വ്യാപാരം വളരെ മോശമാണ്. അതിന്റെ വിഷമത്തിലാണ് അയാൾ. അങ്ങയുടെ ആവശ്യത്തിന് പുതിയൊരു കട്ടിലുണ്ടാക്കണമെന്ന് പറഞ്ഞിരുന്നല്ലോ. അതിനാവശ്യമായ ചന്ദനത്തടി ഈ വ്യപാരിയുടെ കടയിൽ നിന്ന് വാങ്ങുകയാണെങ്കിൽ അത് അയാൾക്ക് സഹായമാകും.
ആദ്യം ഒന്നു മടിച്ചെങ്കിലും രാജാവ് അനുമതി നല്കി. അടുത്ത ദിവസം തന്നെ വ്യാപാരി തടി എത്തിക്കാനായി കൊട്ടാരത്തിലെത്തി. അപ്പോൾ അയാളുടെ മനസ്സിൽ രാജാവിനോട് ആദരവും നന്ദിയും നിറഞ്ഞിരുന്നു.
ഇത്തവണ അയാളെ കണ്ടപ്പോൾ രാജാവ് മന്ത്രിയോടു പറഞ്ഞു- എന്തെന്നറിയില്ല. ഇന്ന് എനിക്ക് ഇയാളോട് സ്‌നേഹഭാവം തോന്നുന്നു. അയാളുടെ ചന്ദനത്തടിക്ക് നല്ല വില കൊടുക്കണം.
മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ ചിന്താതരംഗങ്ങൾ എപ്രകാരമാണോ അപ്രകാരം നന്മയോ തിന്മയോ ആയി നമുക്കുതന്നെ തിരിച്ചുകിട്ടുന്നു. നമ്മുടെ മനസ്സിൽ സ്‌നേഹം, സൗഹൃദം, നന്ദി തുടങ്ങിയ ഭാവങ്ങൾ നിറഞ്ഞുനിന്നാൽ ഏതു ഭാഗത്തു നിന്നും നമുക്ക് സഹായങ്ങൾ വന്നുചേരുകയും പ്രയത്നങ്ങൾ സഫലമാവുകയും ചെയ്യും. ഉപ്പിലിട്ട മാങ്ങ എങ്ങനെ ഉപ്പുള്ളതായി മാറുന്നുവോ, അതുപോലെ നല്ല ചിന്താതരംഗങ്ങളുള്ള അന്തരീക്ഷത്തിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ നമ്മുടെ ചിന്തകൾക്കും ഗുണകരമായ മാറ്റം വരുന്നു.
ദേവാലയങ്ങളിലും മഹാത്മാക്കളുടെ സന്നിധികളിലും നമ്മൾ ആനന്ദം അനുഭവിക്കുന്നത് അതുകൊണ്ടാണ്.
നമ്മുടെ സുഖവും ശാന്തിയും കർമ്മങ്ങളെക്കാൾ അധികം നമ്മുടെ ചിന്തകളെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നു പറഞ്ഞാൽ തെറ്റില്ല. നമ്മുടെ മനോഭാവം ശരിയാണെങ്കിൽ ഏതു ദുഃഖവും ലഘുവാവും. സന്തോഷകരമായ സാഹചര്യങ്ങൾ ഒന്നുകൂടി നന്നായി ആസ്വദിക്കാനും കഴിയും. ഇന്നു നമ്മൾ എന്തു ചിന്തിക്കുന്നു എന്നത് നമ്മുടെ വർത്തമാന സൗഖ്യത്തെ മാത്രമല്ല, ഭാവിയിൽ നമ്മൾ എന്തായിത്തീരും എന്നതിനെയും നിശ്ചയിക്കുന്നു. ശുഭചിന്തകളാണ് അധികസമയവും മനസ്സിലുള്ളതെങ്കിൽ നമ്മുടെ ജീവിതയാത്ര സുഗമമാവും. എപ്പോഴും മനസ്സിൽ നല്ല ചിന്തകൾ വളർത്തുക, ജീവിതത്തെ പ്രസാദാത്മകമായി സമീപിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.