തിരുവനന്തപുരം: തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുത്തപ്പോൾ ഏൽപിച്ചത് മന്ത്രിസഭയിലെ കരുത്തൻ വി.എൻ.വാസവനെ. കരുവന്നൂർ ബാങ്ക് വിവാദം പിടിച്ചുകുലുക്കിയപ്പോൾ തൻമയത്വത്തോടെ കൈകാര്യം ചെയ്ത് സർക്കാരിന്റെയും പാർട്ടിയുടെയും മുഖം രക്ഷിച്ചു വാസവൻ. പാളിയിരുന്നെങ്കിൽ സഹകരണപ്രസ്ഥാനം കേരളത്തിൽ തകർന്നടിയുമായിരുന്നു.
കേന്ദ്രമന്ത്രി അമിത് ഷാ സഹകരണമേഖലയ്ക്ക് മൂക്കുകയറിടാൻ ഒരുക്കിയ തന്ത്രങ്ങളേയും വാസവൻ ഫലപ്രദമായി നേരിട്ടു. നിയമസഭയിൽ സഹകരണഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെ പാസാക്കി.ഭാവി കേരളത്തിന്റെ വികസന വാതായനമാണ് വിഴിഞ്ഞം. അത് വിജയിപ്പിക്കാൻ കഴിഞ്ഞാൽ രണ്ടാം പിണറായി സർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമായി മാറും.
കോട്ടയം ജില്ലാ സെക്രട്ടറിയായുള്ള പ്രവർത്തന മികവാണ് മന്ത്രിസഭയിലേക്ക് വാസവന് വഴിതുറന്നത്. കേരള കോൺഗ്രസിനെ എൽ.ഡി.എഫിലെത്തിക്കാൻ കരുനീക്കം നടത്തിയതും വസവനാണ്. റബ്‌കോ ചെയർമാനായും തിളങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |