;തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിന് സി.പി.ഐയും എൽ.ഡി.എഫും പൂർണമായി സജ്ജരാകണമെന്ന് ആഹ്വാനം ചെയ്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. . രാമക്ഷേത്ര ഉദ്ഘാടനത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും. പാർട്ടിയുടെ 98ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സി.പി.ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ടി.വി.സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു..
ഇനിയും സമയമുണ്ടല്ലോ എന്നു പറഞ്ഞിരുന്നാൽ ശരിയാവില്ല. നമ്മൾ ഇപ്പോഴും പൂർണസജ്ജരല്ല. തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടുകയാണ് ലക്ഷ്യം. എൽ.ഡി.എഫ് ദുർബലപ്പെട്ടാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ വെളിച്ചം കെട്ടു പോകും. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ബി.ജെ.പിയുടെ രാഷ്ട്രീയ ആശയത്തിന്റെ ഭാഗമാണ്. അതിലൂടെ ലക്ഷ്യമിടുന്നത് പൊതുതിരഞ്ഞെടുപ്പിലെ വിജയമാണ്. ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കേണ്ടെന്ന കാര്യത്തിൽ ഇടതുപക്ഷത്ത് ആശയക്കുഴപ്പില്ല. , കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ട്. അത് മാറണമെങ്കിൽ അവർ ഗാന്ധിജിയെയും നെഹ്റുവിനെയും വീണ്ടും കണ്ടെത്തേണ്ടിയിരിക്കുന്നു. . പുതിയ പാർലമെന്റ് മന്ദിരം . ഏഴ് നക്ഷത്ര പദവിയുള്ള ഹോട്ടലിന് സമാനമാണ്. മൂത്രമൊഴിക്കാൻ പോയ ശേഷം തിരിച്ചുവരാൻ നോക്കിയാൽ വഴി തെറ്റും. അതിസുരക്ഷാ
സംവിധാനങ്ങളുണ്ടെന്ന് ഊറ്റം കൊള്ളുമ്പോഴാണ് ബി.ജെ.പി എം.പിയുടെ ശുപാർശയിൽ കടന്നുകയറിയവർ പാർലമെന്റിൽ പുകയാക്രമണം നടത്തിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി ജി.ആർ.അനിൽ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.എസ്.അരുൺ, പള്ളിച്ചൽ വിജയൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എൻ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |