കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങ് പകരുന്നു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി തിരുവനന്തപുരം കുറ്റിച്ചൽ എസ്.ജി സ്‌പെഷ്യൽ സ്‌കൂളിന് മുത്തൂറ്റ് ഫിനാൻസ് 21 ലക്ഷം രൂപയുടെ പുതിയ ബസ് നൽകി. ഭിന്നശേഷിക്കാരായ സ്‌കൂൾ വിദ്യാർഥികൾക്ക് വീടുകളിൽ നിന്ന് സ്‌കൂളുകളിലേക്കും തിരിച്ചും സുരക്ഷിതമായി സഞ്ചരിക്കാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മുത്തൂറ്റ് ഫിനാൻസിന്റെ തിരുവനന്തപുരം ജവഹർനഗർ അങ്കണത്തിൽ നടന്ന ചടങ്ങിൽ കമ്പനി ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് എസ്.ജി സ്‌പെഷ്യൽ സ്‌കൂൾ മാനേജർ എസ് ചന്ദ്രന് ബസിന്റെ താക്കോൽ നൽകി., തിരുവനന്തപുരം സൗത്ത് റീജിയണൽ മാനേജർ ബാബുകുട്ടൻ നായർ, തിരുവനന്തപുരം നോർത്ത് സീനിയർ റീജിയണൽ മാനേജർ വിനോദ് രാജ് തുടങ്ങിയവർ പങ്കെടുത്തു.
2012ൽ സ്ഥാപിതമായ എസ്ജി സ്‌പെഷ്യൽ സ്‌കൂൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കൃത്യമായ സമയത്ത് നൽകേണ്ട പിന്തുണ, പരിശീലനം, പ്രോത്സാഹനം എന്നിവ ഉറപ്പുവരുത്തുന്ന സ്ഥാപനമാണ്. 110 കുട്ടികളും 24 അദ്ധ്യാപക. അനദ്ധ്യാപക ജീവനക്കാരുമുള്ള സ്‌കൂൾ നേരത്തെ ചെറിയ വാനുകളിലാണ് കുട്ടികളെ സ്‌കൂളിൽ എത്തിച്ചിരുന്നത്.
മുത്തൂറ്റ് ഫിനാൻസ് നൽകിയ 31 സീറ്റുള്ള ബസ് കുട്ടികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ഗതാഗതസൗകര്യം ഉറപ്പുവരുത്താൻ സ്‌കൂളിനെ സഹായിക്കും.
എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനോടുള്ള പ്രതിബദ്ധതയും ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തവും ഇതിലൂടെ സാധിക്കുമെന്ന് ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |