ലാഹോർ: ഇന്ത്യയുടെ ഏറ്റവും വലിയ സമ്പാദ്യമാണ് പാകിസ്ഥാനികളെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. ലാഹോറിലെ അൽമോറയിൽ നടക്കുന്ന ഫയിസ് ഉത്സവത്തിലെ രണ്ടാം ദിനമായ ഇന്നലെ 'ഹിജിർ കീ രാഖ്, വിശാൽ കെ ഫൂൽ, ഇന്തോ-പാക് അഫയർ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ അനുഭവത്തിൽ അമിതമായി പ്രതികരിക്കുന്ന ആളുകളാണ് പാകിസ്ഥാനികൾ. സ്‌നേഹിക്കുകയാണെങ്കിൽ അവർ തിരിച്ച് കൂടുതൽ സ്‌നേഹിക്കും, ശത്രുതയാണെങ്കിൽ അമിതമായി ശത്രുത പുലർത്തും. പാകിസ്ഥാനിലെ പോലെ ഇത്രയും സ്വീകാര്യതയുള്ള ജനങ്ങളെ മറ്റൊരു രാജ്യത്തും കണ്ടിട്ടില്ല. ഇന്ത്യയുടെ ഏറ്റവും വലിയ സമ്പാദ്യമാണ് പാകിസ്ഥാനികൾ
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് സുമനസ്‌കതയ്ക്ക് പകരം മറ്റൊന്നാണ് സംഭവിക്കുന്നത്. മൂന്നിൽ ഒന്നിൽക്കൂടുതൽ വോട്ടുകൾ മോദിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. എന്നാൽ രാജ്യത്തെ സംവിധാനം അനുസരിച്ച് മൂന്നിലൊന്ന് വോട്ടുകൾ എന്നാൽ മൂന്നിൽ രണ്ട് സീറ്റുകൾ എന്നാണ് അർത്ഥം. അതിനാൽ തന്നെ നിങ്ങളിലേയ്ക്ക് എത്തിച്ചേരാൻ മൂന്നിൽ രണ്ട് ഇന്ത്യക്കാർ തയ്യാറാണ്. പാകിസ്ഥാനുമായുള്ള ചർച്ചകൾ നടത്തുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു. നിങ്ങൾക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ നമുക്ക് ധൈര്യമുണ്ട്, എന്നാൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കാൻ ധൈര്യമില്ല. ഇന്ത്യയിലെ ഹിന്ദുത്വ സർക്കാരിന് പാകിസ്ഥാനുമായി സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് കരുതുന്നതുതന്നെ വിഢ്ഢിത്തമാണ്'-മണിശങ്കർ അയ്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |