ജയ്‌പൂർ: തന്നെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ ജലസംഭരണിക്ക് മുകളിൽ കയറി ദളിത് സ്ത്രീ. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ താഴെ വലകൾ കെട്ടി പൊലീസ് സുരക്ഷിതത്വം ഉറപ്പാക്കി.
തുടർന്ന് ജലസംഭരണിക്ക് മുകളിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ സംസാരിച്ച് ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ താഴെയിറക്കിയത്. സ്ത്രീയെ പിന്നീട് കസ്റ്റഡിയിലെതുത്തതായി പൊലീസ് അറിയിച്ചു. പപ്പു ഗുജ്ജാർ എന്നയാളുടെ പേരിലാണ് ഇക്കഴിഞ്ഞ ജനുവരി 16ന് യുവതി പരാതി നൽകിയത്. പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു യുവതി ജലസംഭരണിക്ക് മുകളിൽ കയറിയത്. പ്രദേശത്തെ ദളിത് വിഭാഗങ്ങൾക്കിടയിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |