തിരുവനന്തപുരം: പേട്ടയിൽ കാണാതായ രണ്ടുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു. കുട്ടിയെ കാണാതായിട്ട് പതിനെട്ട് മണിക്കൂർ പിന്നിരിക്കുകയാണ്. ഇതുവരെ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഹൈദരാബാദ് എൽപി നഗർ സ്വദേശികളായ അമർദീപ് - റബീന ദേവി ദമ്പതികളുടെ മകൾ മേരിയെ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് കാണാതായത്. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിന്റ്സ് കോളേജിന് തൊട്ടുമുമ്പുള്ള പ്രദേശത്തായിരുന്നു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ഇവിടെയെത്തി കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. ബന്ധുക്കളെ വിട്ടയച്ചു. മേരിയുടെ സഹോദരന്റെ മൊഴി വീണ്ടുമെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ രാത്രി 12.30 ഓടെ കുട്ടിയെ പ്രായമുള്ളയാളും യുവാവും ചേർന്ന് സ്കൂട്ടറിന് നടുവിലിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്ന് ഒരാൾ മൊഴി നൽകിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |