തിരുവനന്തപുരം : 35 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. സോക്സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബുധൻ രാവിലെ കൊളംബോയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർവേയ്സ് വിമാനം, ഷാർജയിൽ നിന്നുള്ള ഇൻഡിഗോ വിമാനം എന്നിവയിലാണ് യാത്രക്കാരാണിവർ.
ശ്രീലങ്കയിൽ നിന്നുള്ള യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. 20.12 ലക്ഷം രൂപയുടെ 320 ഗ്രാം തൂക്കമുള്ള ബിസ്കറ്റുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരൻ ധരിച്ചിരുന്ന സോക്സിനുള്ളിലാണ് സ്വർണം കടത്തിയത്. കറുത്ത പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലാൻണ് രണ്ട് സോക്സിനുള്ളിലും സ്വർണം ഒളിപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ആപ്പിൾ മൊബൈൽ ഫോണിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. അബുദാബിയിൽ നിന്ന് എയർഇന്ത്യ എക്സപ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനാണ് 182.44 ഗ്രാമോളം തൂക്കമുള്ള സ്വർണം കടത്താൻ ശ്രമിച്ചത്.
യാത്രക്കാരൻ എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് കസ്റ്റംസിന്റെ മെറ്റൽ ഡിറ്റക്ടർ ഡോറിലൂടെ പുറത്തിറങ്ങിയെങ്കിലും ബീപ്പ് ശബ്ദം ഉയർന്നിരുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് ഫോണിലും കീച്ചെയിനിലും സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിന് 11.47ലക്ഷത്തോളം രൂപ വിലവരും. ഇതിന് പിന്നാലെ എത്തിയ യാത്രക്കാരനിൽ നിന്ന് 119.70 ഗ്രാമോളം തൂക്കമുള്ള കട്ടിംഗ് ചെയിൻ രൂപത്തിലുള്ള രണ്ടു ചെയിനുകളും എയർകസ്റ്റംസ് പിടികൂടി. ഇതിന് വിപണിയിൽ 12.57 ലക്ഷം രൂപ വിലവരും. വിദേശത്തു നിന്ന് വിമാനത്താവളം വഴി പുറത്തേക്ക് കടത്താൻ കൊണ്ടുവന്ന 7.31 ലക്ഷത്തോളം രൂപ വിലവരുന്ന 40,600 വ്യാജ സിഗരറ്റുകളും എയർകസ്റ്റംസ് പിടികൂടിയിരുന്നു. ഇ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |