ന്യൂഡൽഹി: കാര്യമായ പുരോഗതിയില്ലാതെ ഇന്ത്യ-ചൈന സൈനിക കമാൻഡർ തല കൂടിക്കാഴ്ച സമാപിച്ചു. കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള പ്രദേശങ്ങളിൽ സൈനിക പിൻമാറ്റമുൾപ്പെടെ ചർച്ച ചെയ്‌തെങ്കിലും പുരോഗതി ഉണ്ടായില്ല.
എന്നാൽ, അതിർത്തി പ്രദേശങ്ങളിൽ ഇപ്പോഴുള്ള സമാധാനം നിലനിറുത്താൻ ധാരണയായി.
2020ന് ശേഷമുള്ള 21-ാം വട്ട കമാൻഡർ തല ചർച്ചയാണ് ചുഷുൽ-മോൾഡോ അതിർത്തിയിൽ കഴിഞ്ഞ ദിവസം നടന്നത്. 19ന് തുടങ്ങിയ ചർച്ച 20ന് വൈകിട്ട് വരെ നീണ്ടു. സംഘർഷ സാഹചര്യങ്ങളില്ലെങ്കിലും നിയന്ത്രണ രേഖയ്‌ക്ക് ഇരുവശവുമുള്ള സൈനിക സാന്നിദ്ധ്യം കുറയ്ക്കണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാൽ ഇക്കാര്യത്തിൽ ചൈന ഉറപ്പുകൾ നൽകിയില്ലെന്നാണ് റിപ്പോർട്ട്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ നടന്ന ചർച്ചയിൽ ഇരുവിഭാഗവും തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈനിക-നയതന്ത്ര തലത്തിൽ ആശയവിനിമയം നിലനിറുത്താൻ ഇരുപക്ഷവും സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |