ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്രിമിനൽ കേസ് പ്രതിയെന്ന് വിളിച്ചുവെന്ന് ആരോപിച്ച്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമർപ്പിച്ച മാനനഷ്ടക്കേസിലെ വിചാരണക്കോടതി നടപടികൾ തുടരും. റാഞ്ചി മജിസ്ട്രേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. രാഹുലിനെതിരെയുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതി കണ്ടെത്തി. ബി.ജെ.പി നേതാവ് നവീൻ ഝായാണ് കേസിലെ ഹർജിക്കാരൻ. 2018ൽ ജാർഖണ്ഡ് ചായ്ബാസയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിനിടെ വിവാദ പരാമർശം നടത്തിയെന്നാണ് ആരോപണം.
സമാന സ്വഭാവത്തിലുള്ള അപകീർത്തിക്കേസ് ഉത്തർപ്രദേശ് സുൽത്താൻപൂരിലെ ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയിൽ നിലവിലുണ്ട്. ഈ കേസിൽ കഴിഞ്ഞ 20ന് രാഹുൽ കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. 2018ൽ ബംഗളൂരുവിലെ വാർത്താസമ്മേളനത്തിനിടെ അമിത് ഷായെ കൊലപാതകക്കേസ് പ്രതിയെന്ന് വിളിച്ചെന്നാണ് ആരോപണം. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് യു.പി കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |