ജയ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം ഗ്രൂപ്പ് മാറി നല്‍കിയതിനെ തുടര്‍ന്ന് 23കാരന്‍ മരിച്ചു. സച്ചിന്‍ ശര്‍മ്മയെന്ന യുവാവാണ് ആശുപത്രി അധികൃതരുടെ പിഴവ് കാരമം മരിച്ചത്. ആക്‌സിഡന്റില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് സച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് രക്തം ആവശ്യമായി വന്നത്.
ട്രോമ സെന്ററില്‍ ചികിത്സയിലായിരുന്നു സച്ചിന്‍. ട്രോമ സെന്ററിലെ ഒരു വാര്‍ഡ് ബോയ് സച്ചിന് ആവശ്യമായ എബി-പോസിറ്റീവ് രക്തത്തിന് പകരം ഒ-പോസിറ്റീവ് രക്തം മാറ്റി നല്‍കുകയായിരുന്നു. ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലാണ് സംഭവം.
വിഷയം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് അചല്‍ ശര്‍മ്മ പറഞ്ഞു. രക്തം മാറി നല്‍കിയതിന് പിന്നാലെ സച്ചിന്‍ ശര്‍മ്മയുടെ ഇരു വൃക്കകളും തകരാറിലാവുകയായിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ അശ്രദ്ധ കാരണം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ അധികം വൈകാതെ മരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |