ബംഗളൂരു: വനിതാ പ്രിമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ അവസാന പന്തിൽ ബാറ്റിംഗിനെത്തി കൂറ്റൻസിക്സടിച്ച് ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബയ് ഇന്ത്യൻസിന് ത്രില്ലർ ജയം സമ്മാനിച്ച് സൂപ്പർ താരമായി മാറിയിരിക്കുകയാണ് വയനാട്ടുകാരി എസ്. സജന. ലോകമെമ്പാടുമുള്ള പ്രമുഖരുൾപ്പെടെ നിരവധിപ്പേരാണ് ആ വണ്ടർ സിക്സിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഡൽഹി ഉയർത്തിയ 172റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ മുംബയ്ക്ക് ജയിക്കാൻ അവസാന പന്തിൽ വേണ്ടത് 5 റൺസായിരുന്നു.അഞ്ചാം പന്തിൽ ക്യാപ്ടൻ ഹർമ്മൻ പ്രീത് പുറത്തായതിന് പിന്നാലെ അവസാന പന്ത് നേരിടാനെത്തിയത് സജനയായിരുന്നു.
ഐ.പി.എല്ലിൽ കന്നി മത്സരത്തിനിറങ്ങിയ സജന നേരിട്ട ആദ്യ പന്ത് തന്നെ ഒരു പരഭ്രമവുമില്ലാതെ സറ്റെപ്പൗട്ട് ചെയ്ത് ആലീസ് കാപ്സിയെറിഞ്ഞ അവസാന പന്ത്മിഡ് ഓണിന് മുകളിലൂടെ പറത്തി മുംബയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
കേരളാ ക്രിക്കറ്റ് ടീമിനായി കഴിഞഞ്ഞയിടെയെല്ലാം മികച്ച പ്രകടനം നത്തിയ സജന മാനന്തവാടി സ്വദേശിയാണ്. പിതാവ് സജീവൻ ഓട്ടോ ഡ്രൈവറും മാതാവ് ശാരദാ മാനന്തവാടി നഗരസഭാംഗവുമാണ്. ചെറുപ്പത്തിൽ മകളുടെ ക്രിക്കറ്റ് പ്രേമത്തിന് പിന്തുണ നൽകിയെങ്കിലും അതിനുള്ള ചിലവ് വഹിക്കാൻ സാമ്പത്തികമായി പിന്നാക്ക് നിൽക്കുന്ന കുടുംബത്തിന് കഴിഞ്ഞില്ല. മാനന്തവാടി ഗവൺമെന്റ് വി.എച്ച്.എസിൽ പഠിക്കുമ്പോഴാണ് ക്രിക്കറ്റാണ് വഴിയെന്ന് തീരുമാനിക്കുന്നത്. ഇന്ത്യൻ താരമയ മിന്നുമണി സജനയുടെ അടുത്തകൂട്ടുകാരിയാണ്. മികച്ച ഓൾറൗണ്ടറായ സജനയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. തുടക്കത്തിൽ കെ.സി.എ നൽകിയ 150 രൂപയുടെ അലവൻസായിരുന്നു സജനയുടെ ദിവസ വരുമാനം. നിലവിൽ 15 ലക്ഷത്തിനാണ് ഇത്തവണത്തെ ലേലത്തിൽ സജനയെ മുംബയ് സ്വന്തമാക്കിയത്.
മത്സരശേഷം ഡൽഹിതാരമായ ജമീമ റോഡ്രിഗസ് സജനയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച് വാക്കുകൾ വൈറലായിരിക്കുകായണ്. മത്സരഫലം ഞങ്ങൾ പ്രതീക്ഷിച്ച പോലെയായിരുന്നില്ല എന്നത് സത്യമാണ്. പക്ഷേ എന്തൊരു ഫിനിഷായിരുന്നു അരങ്ങേറ്റക്കാരി സജ്ജുവിന്റെ.തികച്ചും പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് 2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവൾ, ടീമിന് ജയിക്കാൻ ഒരു പന്തിൽ 5 റൺസ് വേണ്ടപ്പോൾ ക്രീസിൽ വരുന്നു. അനായാസമായി സിക്ടിച്ച് ടീമിനെ വിജയിപ്പിക്കുന്നു. വലിയ പ്രചോദനമാണ് അവളുടെ കഥ. എല്ലാറ്റിനുമുപരി അവളൊരു പ്രതിഭാസമാണ്. - ജെമി ഇൻസ്റ്റയിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |