തിരുവനന്തപുരം: മുൻപെങ്ങും ഉണ്ടാകാത്ത തരത്തിൽ കടുത്ത ചൂടാണ് ഇത്തവണ കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സാധാരണയായി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ ഉണ്ടാകുന്ന ചൂട് ഇത്തവണം ജനുവരി അവസാനമായപ്പോഴേക്ക് തന്നെ ആരംഭിച്ചിരുന്നു. വരുംമാസങ്ങളിൽ ചൂട് തടുക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്!*!ഞർ നൽകുന്ന മുന്നറിയിപ്പ്.
ചൂടി കൂടിയത് സംസ്ഥാനത്തെ ജലവിതാനത്തെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.ചൂട് കൂടിയതോടെ കുടിവെള്ളം മുട്ടുന്ന തരത്തിൽ കേരളത്തിൽ ഭൂഗർഭ ജലവിതാനം താഴുന്നതായാണ് റിപ്പോർട്ട്. ഈ അവസ്ഥ തുടർന്നാൽ ഒരു മാസത്തിനുള്ളിൽ കേരളം വരൾച്ചയുടെ പിടിയിലാവുമെന്നും മുന്നറിയിപ്പുണ്ട്.
2023ൽ ഭൂജല വിതാനം 13 അടി ആയിരുന്നു. എന്നാൽ ഇപ്പോൾ പത്തിന് താഴെയാണ്.സംസ്ഥാനത്താകെയുള്ള 152 ബ്ലോക്കുകളിലാണ് ഭജലവകുപ്പും കേന്ദ്ര ഭൂജല ബോർഡും പരിശോധന നടത്തിയത്. ഇതിൽ അതീവ ഗുരുതര വിഭാഗത്തിൽ മൂന്ന് ബ്ലോക്കുകളുണ്ട്. കാസർകോട്, ചിറ്റൂർ, മലമ്പുഴ എന്നിവയാണിവ. ഭാഗിക ഗുരുതര വിഭാഗത്തിൽ 30 ബ്ലോക്കുകളുണ്ട്. അതിൽ എട്ടെണ്ണം മലപ്പുറത്താണ്. മലപ്പുറം, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി, തിരൂർ, വേങ്ങര, താനൂർ, മങ്കട എന്നിവയാണ് ഭാഗിക ഗുരുതര വിഭാഗത്തിൽപ്പെട്ടത്. മലപ്പുറത്തെ അരീക്കോട്, കാളികാവ്, നിലമ്പൂർ, പെരിന്തൽമണ്ണ, പെരുമ്പടപ്പ്, പൊന്നാനി, വണ്ടൂർ ബ്ലോക്കുകൾ സുരക്ഷിത വിഭാഗത്തിലുമാണ്. തലസ്ഥാന ജില്ലയിൽ ആറ് താലൂക്കിലും ഭൂഗർഭജലം വലിയതോതിൽ കുറഞ്ഞു.
അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിൽ ഗുരുതര പ്രശ്നങ്ങളില്ല. . ഭാഗിക ഗുരുതര ബ്ലോക്കുകൾ ഉള്ള സ്ഥലങ്ങൾ ഇപ്രകാരമാണ്.മലപ്പുറം 8,തിരുവനന്തപുരം 6, തൃശൂർ 3,കോഴിക്കോട് 3,കണ്ണൂർ 3,കൊല്ലം 2,ഇടുക്കി 2,പാലക്കാട് . 2
ജലസ്രോതസുകളിലും കുളങ്ങളിലും സർവേ നടത്തി ഭൂജല റീചാർജിംഗിനുള്ള നടപടികൾ സ്വീകരിക്കുകയാണ് ഇ ജലവിതാനം കുറയുന്നതിനുള്ള പോംവഴിയെന്ന് വിദഗ്ദ്ധർ പറയുന്നു. ഒപ്പം, ഭൂജലത്തിന്റെ അമിത ചൂഷണം തടയാൻ പൊതുജനങ്ങളെ ബോധവത്കരിക്കണംവേനൽ മഴ ലഭിച്ചില്ലെങ്കിൽ ഡാമിലെ ജലനിരപ്പ് ഏറെ താഴുമെന്നുംമുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |