കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 6.5 ശതമാനമായി കുറഞ്ഞേക്കുമെന്ന് വിദഗ്ദ്ധർ. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ജി.ഡി.പി 7.6 ശതമാനം വളർച്ച നേടിയിരുന്നു. ചെങ്കടലിലെ പ്രശ്നങ്ങൾ മൂലം കയറ്റുമതി മേഖല പ്രശ്നങ്ങൾ നേരിട്ടതും വിലക്കയറ്റവും വളർച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. കേന്ദ്ര സർക്കാർ വിവിധ മേഖലകളിലെ മൂലധനനിക്ഷേപങ്ങൾ കുറച്ചതും കാലവർഷ ലഭ്യതയിലെ ചാഞ്ചാട്ടവും സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്ന് ഐ.സി.ആർ.എയുടെ ചീഫ് എക്കണോമിസ്റ്റ് അതിഥി നയ്യാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |