കൊച്ചി: 2045ഓടെ സമ്പൂർണ കാർബൺ രഹിതമാകുകയെന്ന പ്രതിബദ്ധതയോടെ ഹരിതോർജ്ജത്തിന് പ്രാമുഖ്യം നൽകി ചെന്നൈ ഒറഗഡത്ത് പ്രവർത്തിക്കുന്ന വാഹന നിർമ്മാതാക്കളായ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ആർ.എൻ.ഐ.പി.എൽ) പുതിയ നിർമ്മാണ രീതികൾ അവലംബിക്കുന്നു. കഴിഞ്ഞവർഷം ജൂലായ് മുതൽ ഡിസംബർ വരെ പ്ലാന്റിന്റെ പ്രവർത്തനത്തിന് ഉപയോഗിച്ചത് ശരാശരി 85 ശതമാനത്തിലധികം ഹരിതോർജ്ജം. ഇക്കാലയളവിൽ തന്നെ സെപ്തംബറിൽ നൂറുശതമാനവും ഹരിതോർജ്ജത്തിലാണ് റെനോ നിസാൻ പ്രവർത്തിച്ചത്. ഇൻഹൗസ്, ബാഹ്യ സ്രോതസുകളുടെ സംയോജനമാണ് കാറുകളുടെ നിർമ്മാണത്തിനു ആർ.എൻ.ഐ.പി.എൽ ഉപയോഗിക്കുന്നത്.
ആസൂത്രിതവും സുസ്ഥിരവുമായി ഹരിതോർജം പ്രയോജനപ്പെടുത്തിയതിലൂടെ കഴിഞ്ഞ ആറുമാസത്തിനിടെ മുപ്പത്തിനായിരത്തിലേറെ ടൺ കാർബൺ ഡൈഓക്‌സൈഡിന്റെ പുറംതള്ളൽ ഇല്ലാതാക്കാൻ കഴിഞ്ഞു. ഇൻ ഹൗസ് സൗരോർജ പ്ലാന്റ്, മറ്റ് വിൻഡ് സോളാർ ഫാമുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യതിയാണ് കാർബൺ പുറംതള്ളൽ കുറയ്ക്കാൻ റെനോ നിസാൻ പ്ലാന്റ് ഉപയോഗിക്കുന്നത്. മഴവെള്ള കൊയ്ത്ത്, മലിനജല പുനരുപയോഗം, ജലാശയങ്ങളുടെ പുനർജീവനം തുടങ്ങിയ പരിസ്ഥിതി ആഘാതപ്രതിരോധ നടപടികളും പ്ലാന്റ് നടപ്പാക്കുന്നുണ്ട്. ഒരു കാർ നിർമ്മിക്കാൻ വേണ്ട ഊർജത്തിന്റെ അളവ് 2030 ഓടെ 20 ശതമാനം കണ്ടു കുറക്കാനുള്ള ശ്രമങ്ങളിലാണ് പ്ലാന്റ്. 2045 ഓടെ ഇത് 30 ശതമാനമാക്കും.
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ആർ.എൻ.ഐ.പി.എൽ മാനേജിംഗ് ഡയറക്ടർ കീർത്തി പ്രകാശ് പറഞ്ഞു. 2045 ഓടെ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ കൈവരിക്കുന്നതിനും 2030 ഓടെ വാട്ടർ പോസിറ്റീവ് ആക്കുന്നതിനുമുള്ള സമഗ്രമായ പദ്ധതി പുരോഗമിക്കുകയാണ്. ഹരിതോർജ ഉപയോഗത്തിൽ കൈവരിച്ച നാഴികക്കല്ല് നിശ്ചയദാർഢ്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |