മുംബയ് : പണമിടപാടുകൾ മാർച്ച് 15നകം നിറുത്തിവയ്ക്കണമെന്ന ആർ.ബി.ഐ നിർദ്ദേശത്തിന് പിന്നാലെ പേയ്‌ടിഎം സ്ഥാപകനും ചെയർമാനുമായ വിജയ് ശേഖർ ശർമ്മ രാജിവച്ചു. നോൺ എക്സിക്യുട്ടീവ് ചെയർമാൻ, ബോർഡ‌് സ്ഥാനങ്ങളാണ് വിജയ് ശർമ്മ രാജിവച്ചത്. മാർച്ച് 15ന് ശേഷം പേയ്‌ടിഎം ബാങ്കിന്റെ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകൾ, വാലറ്റ്, ഫാസ്‌ടാഗ്, നാഷണൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നത് ആർ.ബി.ഐ വിലക്കിയിരുന്നു.
ഫെബ്രുവരി 29 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പൊതുതാത്പര്യം പരിഗണിച്ചായിരുന്നു തീയതി നീട്ടിയത്.
റിസർവ് ബാങ്ക് നടപടിക്ക് പിന്നാലെ പേയ്‌ടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. വിദേശനാണയ വിനിമയ ചട്ട ലംഘനത്തിന്റെ പേരിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |