ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ന്യൂകാസിലിനെ
കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനോട് 1-2 ന് തോറ്റു.
സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹാവേർട്ട്സ്, സാക്ക, കിവിയോർ എന്നിവർ ആഴ്സനിലിനായി ലക്ഷ്യം കണ്ടു.
ന്യൂകാസിൽ താരം ബോട്ട്മാൻ്റെ പിഴവിൽ 18-ാം മിനിട്ടിൽ പിറന്ന സെൽഫ് ഗോളിലൂടെയാണ് ആഴ്‌സനൽ ലീഡെടു ത്തത്. വില്ലോക്കാണ് ന്യൂകാസിലിൻ്റെ ആശ്വാസ ഗോൾ നേടിയത്. 26 മത്സരങ്ങളിൽ നിന്ന് 58 പോയിൻ്റുള്ള ആഴ്സനൽ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 59 പോയിൻ്റും, ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 60 പോയിൻ്റുമാണുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ പിന്നിൽ നിന്ന് പൊരുതിക്കയറി സമനില പിടിച്ചെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടാം പകുതിയുടെ അധിക സമയത്ത് (90 +7) ഇവോബി നേടിയ ഗോൾ ഫുൾഹാമിന് ജയമൊതക്കി. ബസിയാണ് (65ാം മിനിട്ട്) ഫുൾഹാമിൻ്റ ആദ്യഗോൾ നേടിയത്. 8-ാം മിനിട്ടിൽ ഹാരി മഗ്യൂറാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |