തിരുവനന്തപുരം: വാട്‌സാപ്പിലെ ഏറ്റവും പുതിയ തട്ടിപ്പിന് ഇരയാകുന്നതില്‍ ഭൂരിഭാഗവും സ്ത്രീകള്‍. അന്താരാഷ്ട്ര നമ്പറുകള്‍ കേന്ദ്രീകരിച്ച് വാട്‌സാപ്പ് വഴി തട്ടിപ്പ് സംഘം കൈക്കലാക്കുന്നത് ലക്ഷങ്ങളാണ്. അശ്ലീല വീഡിയോയുടെ പേരില്‍ യുവതികളേയും വീട്ടമ്മമാരേയും ഭീഷണിപ്പെടുത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിനു ലഭിക്കുന്നത് വ്യാപക പരാതികളാണ്.
ഇതോടെ പരിചയമില്ലാത്ത അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് വരുന്ന വാട്‌സാപ്പ് കോളുകള്‍ അറ്റന്റ് ചെയ്യാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്.
സൈബര്‍ സെല്ലിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് വാട്‌സാപ്പില്‍ ബന്ധപ്പെടുക. നിങ്ങളുടെ ഫോണ്‍, ഡാറ്റ ഉപയോഗം എന്നിവ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകള്‍ കാണുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് അടുത്ത ഘട്ടം.
അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമാണെന്നും അതിനാല്‍ ഉടനെ തന്നെ നിങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അറിയിക്കും. തുടര്‍ന്ന് മേല്‍വിലാസത്തില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് വരുമെന്ന് അറിയിക്കുന്നതോടെ കേസ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെടുന്നവരില്‍ നിന്ന് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
സൈബര്‍ സെല്ലില്‍ നിന്നാണെന്നറിയിച്ചുള്ള ഇത്തരം വിളികള്‍ ലഭിച്ചാല്‍ ഉടന്‍ തങ്ങളെ അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. പരിചയമില്ലാത്തെ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. സന്ദേശങ്ങള്‍ക്ക് മറുപടിയും നല്‍കരുത്. സന്ദേശങ്ങളായി എത്തുന്ന ലിങ്കുകള്‍ തുറക്കാനും ശ്രമിക്കരുത്. പൊലീസിന്റെ ടോള്‍ഫ്രീ നമ്പറായ 1090ല്‍ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |