വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയായി നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ വേണ്ടെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട് നടന്ന സർവേയിൽ 48 ശതമാനം പേരാണ് ഇനിയും ബൈഡൻ വേണ്ടെന്ന നിലപാടെടുത്ത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ പ്രസിഡന്റാവണമെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. എന്നാൽ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, കാലിഫോർണിയ ഗവർണർ ഗാവിൽ ന്യുസോം, മിഷിഗൺ ഗവർണർ ഗ്രേറ്റ്ച്ചൻ വിറ്റ്മർ എന്നിവർക്കും ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ട്. നേരത്തെ പ്രസിഡന്റ് സ്ഥാനാർഥിയാവുമോയെന്ന ചോദ്യത്തിന് തനിക്ക് താൽപര്യമില്ലെന്നായിരുന്നു മിഷേൽ ഒബാമയുടെ പ്രതികരണം. അതേസമയം, രാജ്യത്തെ നയിക്കാൻ തയാറാണെന്ന് അറിയിച്ച കമല ഹാരിസ് ബൈഡന്റെ വിമർശകർക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |